2013, ഫെബ്രുവരി 13, ബുധനാഴ്‌ച

Oru pranayadinathinte ormakk


അതും ഒരു February 14 ആയിരുന്നിരിക്കണം. Februaryയിലെ ഒരു തണുത്ത പ്രഭാതത്തില്‍ ആണ് ഞങ്ങള്‍ നാട്ടിലേക്ക്  വണ്ടി കയറിയതെന്ന് അമ്മ പറഞ്ഞ ഒരോര്‍മ്മ. പക്ഷെ ഇന്നും മനസ്സില്‍ മായാതെ, കുഞ്ഞു നാളില്‍ കുറ്റിപ്പെന്സില്‍ കൊണ്ട് വരച്ചിട്ട ഒരു ചിത്രമുണ്ട്.
ചെമ്പന്‍  തലമുടിയും, തുടുത്ത കവിളുകളും, ചുവന്ന പുള്ളികള്‍ ഉള്ള ഫ്രോക്കും ധരിച്ച ഒരു 5 വയസ്സുകാരിയുടെ അവ്യക്തമായ രൂപം.
അവളുടെ കണ്ണുകളില്‍ നിന്നും അന്ന് നിറഞ്ഞൊഴുകിയ കണ്ണുനീര്‍ ഇന്നും എന്നെ പൊള്ളിക്കുന്നു.
അച്ഛന്‍ കാശ്മീരിലെയ്ക്ക് transfer കിട്ടിയത് കൊണ്ടാന്‍ ഞങ്ങളെ നാട്ടില്‍ കൊണ്ട് നിര്‍ത്താന്‍ തീരുമാനിച്ചത്.അങ്ങനെ Meerutഉം  , അവിടുത്തെ Military Camp ഉം ഞങ്ങളുടെ Quartersഉം ,Park ഉം Open Theaterഉം   അമ്പലവും എല്ലാം ഒരു ഓര്‍മ്മപ്പുസ്തകതിന്റെ താളുകളായ്.


 " പൂജാ...!!!"എന്ന വിളിയാന്‍ എന്റെ ഓര്‍മകളുടെ തുടക്കം.അതിനപ്പുറം പഴക്കമുള്ളത് എത്ര തിരഞ്ഞിട്ടും കണ്ടെത്താനായിട്ടില്ല.ആ വിളി ചെന്ന് നില്‍ക്കുന്നത് നീല പെയിന്റ് അടിച്ച വാതിലിനപ്പുറത്ത്‌ നിന്നും ഒളിഞ്ഞു നോക്കുന്ന ഒരു മുഖതാണ്

അവിടെ അപ്പോള്‍ ഒരു ചിരി വിടര്ന്നിട്ടുണ്ടാകും. Quarters നു പിന്നിലെ ഇടവഴിയിലൂടെ നടന്നു റോഡു മുറിച്ചു കടന്നാല്‍, കാണുന്നത് ഒരു കുതിരാലയതിന്റെ മതില്ക്കെട്ടാണ്. അതിനരികിലെ ഒരു മണ്‍ത്തിട്ടയില്‍ കയറി നിന്നു, ഏന്തി വലിഞ്ഞു ഞങ്ങള്‍ അകത്തേക്ക് നോക്കുമായിരുന്നു. അമമ പറഞ്ഞു കൊടുത്ത കഥയിലെ രാജകുമാരന്‍ വരുന്ന വെള്ളക്കുതിരയെ കാണാന്‍ ആയിര്രുന്നു അവള്‍ക്കിഷ്ട്ടം.
പടര്‍ന്നു പന്തലിച്ച വയസ്സന്‍ പുളിമരത്തിന്റെ ചോട്ടില്‍ ഇരുന്നു. അവളുടെ മുടിയില്‍ കെട്ടിവെച്ച പച്ച  റിബ്ബണില് അഴുക്കു പറ്റുന്നത് വരെ ഞങ്ങള്‍ കളിച്ചു ചിരിച്ചു നേരം കളഞ്ഞു

Training Camp നിന്നും ഉയരുന്ന വെടിയോച്ചയില്‍ അവള്‍ ഞെട്ടുമ്പോള്‍,അവള്‍ പിണങ്ങുന്നത് കാണാന്‍ അവളെ മനപ്പൂര്‍വം കളിയാക്കുമായിരുന്നു. ഒടുവില്‍ പിണക്കം മാറ്റനായ് ചാഞ്ഞു നിന്ന മള്‍ബറി  ചെടിയില്‍ നിന്നും പഴങ്ങള്‍ പറിച്ചു കൊടുത്തു.

മള്‍ബറി  പറ്റിയ frokഉം ആയി വീട്ടിലെത്തുന്ന അവളെ അമ്മ വഴക്കു  പറയുന്നതോറ്ത്തു ഞാന്‍ കരയുമായിരുന്നു
ചെമ്പന്‍ മുടിയും, പച്ച റിബ്ബണ് ഉം, തുടുത്ത കവിളും, ചുവന്ന പുള്ളികള്‍ ഉള്ള ഫ്രോക്കും ഒഴിച്ച് മറ്റെല്ലാം കാലത്തിന്റെ മഴയും വെയിലും ഏറ്റു  മങ്ങിപ്പോയ്.
കണ്ടു മറയുന്ന ഓരോ മുഖത്തും ഞാന്‍ കാണാന്‍ കൊതിക്കുന്നത് ആ മങ്ങിയ ചിത്റം മാത്രമാണ് 




2013, ഫെബ്രുവരി 12, ചൊവ്വാഴ്ച

Oru Deshathinte Kadha : A review


                           ഒരു കഥയിലെ കഥാപാത്രങ്ങള്‍ നിങ്ങളോട് സംവദിക്കുന്നതായ് തോന്നുമ്പോള്‍, അഥവാ നിങ്ങളും അവരില്‍ ഒരാള്‍ ആയിരുന്നെങ്ങില്‍ എന്ന് കൊതിക്കുകയാണെങ്കില്‍, അപ്പോഴാണ് കഥ ഒരു അനുഭവം ആയിത്തീരുന്നത്. അത്തരത്തില്‍ ഒന്നാണ ജ്ഞാനപീഠം ലഭിച്ച S K  പൊറ്റെക്കാട്ടിന്റെ ഒരു ദേശത്തിന്റെ കഥ.
പേരിനോട് തികച്ചു നീതി പുലര്‍ത്തുന്ന രീതിയില്‍ തന്നെ എഴുതപ്പെട്ടിട്ടുള്ളത കൃതി.
ശ്രീധരന്റെ കുട്ടിക്കാലവും, കൌമാരവും, പ്രണയവും, സപ്പ്റ്  സറ്ക്കീട്ടും, എല്ലാം ലളിതമായ ഭാഷയില്‍  അനാവരണം ചെയ്യുന്നതിനൊപ്പം,
അതിരാനിപ്പടം എന്നാ ഗ്രാമത്തിന്റെ തുടിപ്പും തേങ്ങലും, നന്മയും തിന്മയും ഭൂപ്രകൃതിയും എല്ലാം ഉള്‍കൊള്ളിച്ചു ആത്മ കഥാപരമായ് എഴുതിയ കൃതി.
കുവൈറ്റ്‌ കുഞ്ഞാപ്പുവും, കോരന്‍ ബട്ലറും, ആശാരി ആണ്ടിയും, വാസു രൈട്ടരും,  അങ്ങനെ നാട്ടിന്പുറത്തിന്റെ  നന്മകളും, കൊച്ചു കൊച്ചു കള്ളത്തരങ്ങളും, വ്യക്തമായ് ഉള്‍ക്കൊണ്ടിട്ടുള്ള ഒരു പറ്റം കഥാപാത്രങ്ങള്‍.
സാഹിത്യത്തില്‍ നവീനമായ രചനാ രീതികള്‍ പരീക്ഷിക്കപ്പെടുമ്പോഴും ഒരു ദേശത്തിന്റെ കഥ ഒരു മികച്ച വായന അനുഭവം ആയിരിക്കും


 
 

2013, ഫെബ്രുവരി 3, ഞായറാഴ്‌ച

Oru Veluppankalam




                                              എഴുതാന്‍ പറ്റിയ ഏറ്റവും നല്ല സമയം ഏതാണെന്ന് എന്ന്നോടു ചോദിച്ചാല്‍ ഞാന്‍ പറയും,മനസ് കലങ്ങി മറിഞ്ഞു ഇരിക്കുമ്പോള്‍ ആണെന്ന്.
പ്രക്ഷുബ്ധം  ആയ മനസ്സില്‍ നിന്നും ആത്മാവിനെ വേര്‍തിരിച്ച് എടുക്കാം എന്നൊന്നും ഞാന്‍ പറയാന്‍ ഉദ്ദേശിക്കുന്നില്ല, എന്നാലും പറയാം ഈ പ്രക്ഷുബ്ദതയെ മാറി ഇരുന്നു ഒന്ന് ഒളിഞ്ഞു നോക്കുമ്പോള്‍,നമുക്ക് കാണാം എന്താണ്‍  നമ്മള്‍ എന്ന്, എവിടെയാണ്‍  നമ്മള്‍ എന്ന്, എങ്ങോട്ടാണ് നമ്മള്‍ പോകേണ്ടത് എന്ന്.

കലങ്ങി മറിഞ്ഞ ഒരു മാനസിക നിലയില്‍ നിങ്ങള്‍ക്ക് എന്ത് വേണമെങ്കിലും ചിന്തിക്കാം, ഏതു  വഴിക്കും സഞ്ജരിക്കാം , സങ്കല്‍പ്പങ്ങള്‍ക്കും ' പ്രതീക്ഷകള്‍ക്കും  അപ്പുറം വരെ, ഒരു barbarian ന്‍ പോലെ കണ്‍ മുന്നില്‍ ഉള്ളതെല്ലാം വെട്ടി നിരത്തി മുന്നോട്ടു പോകാം.
ഈ അവസരങ്ങളില്‍ നിങ്ങളിലെ ഒളിഞ്ഞു നോട്ടകാരന്‍ നിങ്ങളെ സഹായിക്കാന്‍ എത്തും. അവന്‍ ചിന്തകളുടെ നൂതന ശൈലി നിങ്ങള്ക്ക് പരിചയപ്പെടുത്തും,  വഴി തെറ്റി ഓടുന്ന നിങ്ങളുടെ മനസിനെ ചെവിക്കു പിടിച്ചു തിരിച്ചു കൊണ്ട് വരും, നിങ്ങളില്‍ ആനന്ദം നിറയ്ക്കും.
ക്ഷേമിക്കണം ഇത് എന്റെ മാത്രം തോന്നല്‍ ആണു.

ഏതെങ്കിലും രാത്രി നിങ്ങളുടെ ഉറക്കം നഷ്ട്ടപ്പെട്ടിടുണ്ടോ, ഉണ്ടെങ്കില്‍ ഞാന്‍ പറയും അന്ന് നിങ്ങള്‍ നിങ്ങളെ അറിഞ്ഞിട്ടുണ്ടെന്നു.
ഏതായാലും ഈ തണുത്ത വെളുപ്പാന്‍ കാലം എന്നില്‍ തിരിച്ചറിവിന്റെ വിത്ത് പാകിയിരിക്കുന്നു
എന്തുകൊണ്ടോ ഞാന്‍ ഇഷ്ട്ടപ്പെടുന്നത് സ്വയം കണ്ടെത്തലിനെ ആണു, അത് കൊണ്ട് തിരിച്ചറിവിനെ  കുറിച്ച് ഞാന്‍ ഇങ്ങനെ പറഞ്ഞു കൊണ്ടേ ഇരിയ്ക്കും
"കേട്ടു  മടുത്ത" ഈ "തണുത്ത വെളുപ്പാന്‍ കാലത്തു"
കേട്ടു  മടുത്ത" ഒരു ചൂടു കട്ടന്‍ കാപ്പി എന്നെ പ്രതീക്ഷിച്ചു ശ്രീധരേട്ടന്റെ ചായക്കടയില്‍ ഇരിപ്പുണ്ട്. അത് കുടിച്ചു കൊണ്ട് വേണം ഇന്നത്തെ തിരിച്ചറിവിന്റെ പാഠം ഒന്ന് revise ചെയ്യാന്‍