2014 ഓഗസ്റ്റ് 6, ബുധനാഴ്‌ച

Neela Njaramb

കണ്ണാടിയിൽ നോക്കിയപ്പോഴായിരുന്നു നീല ഞരമ്പുകൾക്ക്‌ കനം വച്ച കാര്യം അയാൾ ശ്രെദ്ധിച്ചത്‌. അതെ ദിവസം തന്നെയായിരുന്നു തലേ ദിവസത്തെ നൈറ്റ്‌ പാർട്ടിയ്ക്കു കഴിഞ്ഞ്‌ 17 മണിക്കൂർ കഴിഞ്ഞിട്ടും തന്റെ കാമുകിയെ തിരിച്ചു വിളിച്ചില്ല എന്ന ബോധ്യം അയാൾക്കുണ്ടായത്‌...വയറ്റിൽ കിടക്കുന്ന 6 പെഗ്ഗിനു മുകളിൽ ഒരു വാറ്റ്‌ 69 ന്റെ സ്മോൾ കൂടി അടിയ്ക്കാൻ അവൾ പറഞ്ഞപ്പോൾ അയാൾ മറുത്തൊന്നും പറഞ്ഞില്ല...അയാളെക്കാത്ത്‌ പെങ്ങൾ വിജനമായ ബസ്‌ സ്റ്റോപ്പിൽ തൂണും കെട്ടിപ്പിടിച്ച്‌ നിൽക്കുകയാണു To be continued

2014 മേയ് 25, ഞായറാഴ്‌ച

ചുവന്ന തെരുവിലെ പെണ്ണ്



എനിയ്ക്കറിയാം, അന്ന് ജുഹുവിലെ കടല്‍കാക്കകള്‍ പറക്കാത്ത കടല്‍ പരപ്പ് നോക്കി ആലോചനകള്‍ക്ക് വിരാമാമിടാനാവാതെ വിഷമിച്ചു നില്‍ക്കുകയായിരുന്നു ഋതു.
”ഋതു തു ജവാബ് ക്യൂ നഹി ദേ രഹെ യാര്‍...? മേ തുജെ അച്ചേ സെ സംഭാലൂംഗാ...! മാ കസം...!”
പന്ത്രണ്ടാം നമ്പര്‍ ക്ലാസ് മുറിയുടെ പൊളിഞ്ഞ പടിക്കെട്ടിലിരുന്ന്‍ കുള്‍ഫി നുണയുന്ന ഋതുവിനോട്‌ ചെമ്പന്‍ മുടിക്കാരന്‍ ജെയ്സണ്‍ അത് പറയുമ്പോള്‍ വാതിലിനു മറവില്‍ ഒളിഞ്ഞു നിന്ന എന്നെ അവന്‍ ശ്രെദ്ധിച്ചിരിയ്ക്കില്ല. അതെ ചോദ്യം  പലയാവര്‍ത്തി പലരും അവളോട്‌ ചോദിച്ചിരിയ്ക്കുന്നു. ഇന്ന് ചോദ്യങ്ങളുടെ മരണപ്പാച്ചിലിനു മുന്നില്‍ പകച്ചു നില്‍ക്കുകയാണ് എന്‍റെ ഋതു. ഉത്തരങ്ങള്‍ ഒരു ക്രോസ് വേര്‍ഡിലെ വെള്ളക്കളങ്ങളിലെന്നപോലെ മറഞ്ഞിരിയ്ക്കുകയാണ്.ചോദ്യങ്ങളുടെ കൂട്ടയോട്ടം മാത്രമാണ് നാം കാണുന്നത്. ഉത്തരങ്ങള്‍ കണ്ടെത്താന്‍ ശ്രെമിയ്ക്കുന്നവരെ അവര്‍ മറു ചോദ്യങ്ങള്‍ കൊണ്ട് ഇടിച്ചു വീഴ്ത്തും.
“ബേട്ടി ബടി ഹോക്കര്‍ തു ഭി അപനീ മാ കീ തരാ പൈസ കമവോഗി..?” വഷളന്‍ ചിരിയോടെ അമ്മയ്ക്ക് കാശെണ്ണി കൊടുക്കുമ്പോള്‍ കിരണ്‍ലാല്‍ ചോദിച്ചു. ഉമിനീര് വറ്റിയ നാവുകൊണ്ട് അമ്മ അയാളെ ചീത്ത പറഞ്ഞോടിച്ചത് എന്തിനായിരുന്നുവെന്ന്‍ ഋതുവിന് മനസിലായില്ല. എന്തിനായിരുന്നു ആണ്‍ കുട്ടികള്‍ അവളോട്‌ കൂടുതല്‍ അടുപ്പം കാണിച്ചത്.എന്തിനായിരുന്നു കിരണ്‍ലാല്‍ തന്‍റെ കവിളുകളിലും ചുമലുകളിലും തഴുകിയത്. ചോദ്യങ്ങള്‍ ചോദ്യങ്ങള്‍. ചോദ്യങ്ങള്‍ അവളെ വീര്‍പ്പു മുട്ടിയ്ക്കുകയാണ്.
കിരണ്‍ലാലിന്‍റെ കൈ പിടിച്ചാണ് അവള്‍ ആദ്യന്മായി സ്ക്കൂള്‍ വരാന്ത കയറിയത്.ഗലിയിലെ പല പെണ്‍കുട്ടികള്‍ക്കും അയാള്‍ തന്നെയായിരുന്നു അച്ഛനും ജ്യേഷ്ടനും അമ്മനും. അമ്മ രാത്രിയിലെ ചോദ്യങ്ങളുടെ മാത്രം ഉത്തരമായിരുന്നു. പകലിനെ അമ്മ ഭയപ്പെട്ടു. അതിനുള്ള  അതിനുള്ള അവരുടെ ഉത്തരമായിരുന്നു, ബ്രോക്കര്‍ കിരണ്‍ലാല്‍. കിരണ്‍ലാലിന്‍റെ ലാളനകള്‍ അതിര് കടക്കുന്നുവെന്ന് തോന്നിയപ്പോള്‍ അമ്മ രാത്രിയുടെ ഭയം വിട്ടു പുറത്തിറങ്ങി. സ്ക്കൂള്‍ ഗേറ്റ് കടന്ന് അവള്‍ അകത്തു കടക്കുന്നത് വര ദൂരെ നിന്നും നോക്കി നിന്നു. മറ്റുള്ളവരുടെ മുന്നില്‍ അമ്മ തന്നില്‍ നിന്നും എന്തിനാണ് അകന്നു നിന്നതെന്നും ഋതുവിന് ഒരു ചോദ്യമായിരുന്നു. രാവേറുവോളം ഉണര്‍ന്നിരുന്ന്‍ ഉറക്കം വറ്റാത്ത കണ്ണുകളും തുറന്നു വെച്ച് അമ്മ അതിരാവിലെ അവള്‍ക്കു റോട്ടിയും സബ്ജിയും ഒരുക്കി കൊടുത്തു. രാത്രി അമ്മയുടെ മുറിയില്‍ നിന്നും ഉയരുന്ന സീല്‍ക്കാരങ്ങള്‍ കേട്ട്, മഞ്ഞ വെളിച്ചത്തില്‍ കണ്ട പാഠപുസ്തകത്തിലെ അക്ഷരങ്ങള്‍ അവളെ നോക്കി അമര്‍ത്തിഗ്രഹിയ്ക്കാനാവാതെ  ചിരിച്ചു. എന്നിട്ടും അര്‍ത്ഥം ഗ്രഹിയ്ക്കാനാവാതെ സംശയങ്ങള്‍ക്കിടയിലൂടെ ഋതു വായിച്ചുകൊണ്ടേ ഇരുന്നു. പിന്നെ പിന്നെ പാഠപുസ്തകത്തിലെ അക്ഷരങ്ങള്‍ അവളെ തലയുയര്‍ത്തി നോക്കാതെയായി. ഋതുവിന്‍റെ ഉത്തരങ്ങള്‍ക്കുമുന്നില്‍ അവര്‍ നാണിച്ചു തല താഴ്ത്തി.
കോളജിലെ ഏറ്റവും നല്ല ചിത്രകാരന്‍റെ ലേബല്‍ ഒരു ശിശിര കാലത്താണ് എന്‍റെ മേല്‍ വന്നു വീണത്. അതിനു ശേഷം വന്ന വേനല്‍ കാലത്താണ് ഞാന്‍ ഋതുവിന്‍റെ ആരാധകനായ് തീര്‍ന്നത്. ഞങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും നന്നായ് ചിത്രം വരയ്ക്കുന്നതും അവളായിരുന്നു. അവളുടെ ചിത്രങ്ങള്‍ പക്ഷെ അവളെക്കാള്‍ മനോഹരമായിരുന്നു. കഴുത്തൊപ്പം വെട്ടി വികൃതമാക്കിയ മുടിയും, എണ്ണയൊലിയ്ക്കുന്ന മുഖവും, സ്ഥാനം തെറ്റിയ കാക്കപ്പുള്ളികളും ഉള്ളവളായിരുന്നുവെങ്കിലും അവള്‍ സുന്ദരിയായിരുന്നു. അവളെക്കാള്‍ നിറവും മണവുമുള്ള പെണ്‍കുട്ടികള്‍ വേറെ ഇല്ലാത്തതുകൊണ്ടായിരുന്നില്ല, ഋതുവില്‍ എല്ലാവരും ഒരു സൗജന്യം പ്രതീക്ഷിച്ചു. കാരണം അവള്‍ ചുവന്ന തെരുവിലെ പെണ്ണാണ്. അതുകൊണ്ട് തന്നെ ഞാനടക്കം എല്ലാ ആണുങ്ങളും അവളുടെ ഒരു നോട്ടത്തിനോ വാക്കിനോ വേണ്ടി കൊതിച്ചു.അവളുടെ ചിത്രങ്ങളെ കാരണമറിയാതെ പ്രശംസിച്ചു. ഋതുവിന് തന്നോട് മാത്രം കൂടുതല്‍ അടുപ്പമുണ്ടെന്ന്‍ എല്ലാവരെയും പോലെ ഞാനും വിശ്വസിച്ചു. ദീപാവലിയ്ക്ക് പങ്കുവെച്ച  മിഠായിപൊതികളില്‍ അവള്‍ ഒരു തിരിച്ചു വ്യത്യാസവും കാണിച്ചില്ല എന്നിട്ടും അവള്‍ക്കെന്നോട് ഒരുതരി സ്നേഹക്കൂടുതലുണ്ടെന്നു ഞാന്‍ ധരിച്ചു.
വേനല്‍ക്കാലത്തായിരുന്നു ഋതു ഏറ്റവും നല്ല ചിത്രങ്ങള്‍ വരച്ചത്. അന്നൊരു വേനലവധിക്കാലത്ത് നടത്തിയ ചിത്ര പ്രദര്‍ശനത്തിലാണ് ചുവപ്പിന്‍റെ ആകുലതകള്‍  വരച്ച് അവളെന്നെ തളര്‍ത്തിയത്.
"നിന്‍റെ ചിത്രങ്ങളില്‍ ഇത്രയധികം ചുവപ്പ് എങ്ങിനെ വന്നു...!!!"
ചുവപ്പില്‍ മുക്കിയ അവളുടെ ഒരു പെയിന്റിംഗ് നോക്കി ഞാന്‍ പ്രസ്താവിച്ചു..
വേനലവധിക്കാലത്തെ പുതുമഴ പെയ്തൊഴിഞ്ഞ ഒരു പകലിലായിരുന്നു ചുവപ്പും കറുപ്പും ഇടകലര്‍ന്ന സ്വപ്നം കണ്ട് ഋതു ഉച്ചമയക്കത്തില്‍ നിന്നും ഞെട്ടി ഉണര്‍ന്നത്. വയറ്റില്‍ കൈകള്‍ അമര്‍ത്തിപ്പിടിച്ച് അവള്‍ അമ്മയുടെ അടുക്കലേയ്ക്ക് ഓടി. അപ്പോഴും തുന്നല്‍ വിട്ട അവളുടെ പാവാടത്തുമ്പില്‍ നിന്നും ചോരയൊലിയ്ക്കുന്നുണ്ടായിരുന്നു. കരച്ചിലടക്കിക്കൊണ്ട് അവള്‍ അമ്മയെ കെട്ടിപ്പുണര്‍ന്നു. അമ്മ പറഞ്ഞു  നീ ഋതുമതിയായിരിയ്ക്കുന്നു. അന്നു മുതല്‍ക്കാണ് അവള്‍ ചുവപ്പന്‍ സ്വപ്‌നങ്ങള്‍ കാണാന്‍ തുടങ്ങിയത്. കാറ്റും, കടലും, മഞ്ഞും, മഴയും, നെടുവീര്‍പ്പും,നിശ്വാസവും, അവള്‍ ചുവന്ന നിറത്തില്‍ കണ്ടു. സ്വപ്‌നങ്ങള്‍ ശ്വാസം മുട്ടിയ്ക്കാന്‍ തുടങ്ങിയപ്പോള്‍ അവള്‍ അമ്മയുടെ കുങ്കുമം മോഷ്ട്ടിച്ചു ചുവപ്പിന്‍റെ കാലാന്തരങ്ങള്‍ കടലാസില്‍ പകര്‍ത്തി. സംശയങ്ങള്‍ക്കെല്ലാം അവള്‍ ഹോളിയുടെ ബഹുവര്‍ണ്ണം ചാലിച്ച് കടലാസിലാക്കാന്‍ അവള്‍ പഠിച്ചു കഴിഞ്ഞു.
കടല്‍കരയിലിരുന്നു പകലും രാത്രിയും ചുംബിയ്ക്കുന്നത് കാണുവാന്‍ കൂട്ടുവരുമോ എന്നവള്‍ ചോദിച്ചപ്പോഴായിരുന്നു ഞാന്‍ ഒരു പുരുഷനാണെന്നു തോന്നിയത്. എന്തൊക്കെയായാലും അവള്‍ ചുവന്ന തെരുവിലെ പെണ്ണാണ്. ഇരുട്ടിനു കറുത്ത നിറമാണെന്ന് ന്യായം പറഞ്ഞു മടിശീല കവരാന്‍ മടിയ്ക്കാത്തവള്‍.അവളെ നിരാശപ്പെടുത്താതിരിയ്ക്കാന്‍ നൂറിന്‍റെ പുതിയൊരു താള് പോക്കറ്റില്‍ കരുതി. ബാന്‍സ്റ്ററിന്‍റെ അവിഹിതം മണക്കുന്ന ചെങ്കല്‍ പാറക്കെട്ടുകളില്‍ ഋതുവിനൊപ്പം ഇരുന്നപ്പോള്‍ എന്‍റെ സ്വകാര്യ അഹങ്കാരത്തിന് കനംവെച്ചു. നാളെ കോളേജില്‍ വച്ച് കഥ കേള്‍ക്കാന്‍ ചുറ്റും കൂടുന്നവരുടെ ആവേശം ഉള്ളില്‍ നിന്നും  തികട്ടി വന്നു. സന്ധ്യയുടെ ചുവപ്പ് കനക്കുകയാണ്. അത് അവളുടെ മുഖത്തേയ്ക്കും പടര്‍ന്നു.
”ഞാന്‍ നിന്‍റെ കയ്യിലൊന്നു തൊടട്ടെ...? നിഷ്ക്കളങ്കതയുടെ മേല്‍ക്കുപ്പായം മാറ്റാതെ ഞാന്‍ ചോദിച്ചു.
അവള്‍ ചിരിച്ചുകൊണ്ട് പച്ച കുത്തിയ വെളുത്ത കൈത്തലം എന്‍റെ നേര്‍ക്ക്‌ നീട്ടി.മുഖത്ത് ചായം തേച്ചു ഹോളി ആഘോഷിച്ചപ്പോഴും അവളിത്ര ചിരിച്ചു കണ്ടിരുന്നില്ല.
“ഞാനൊരു കാര്യം ചോദിയ്ക്കട്ടെ...!” ചുവപ്പ് പടര്‍ന്ന മുഖം തിരിച്ച് അവള്‍ നോക്കി.
“എന്തുകൊണ്ടാ നിങ്ങളാരും മറ്റു പെണ്‍കുട്ടികളെ നോക്കുന്ന പോലെ എന്നെ ഒളിഞ്ഞു നോക്കാത്തത്..?”
“ഞാന്‍ തെരുവിലെ പെണ്ണായതുകൊണ്ടാണോ..?”
"അത്...അ...
വാക്കുകള്‍ എന്നെയനുസരിയ്ക്കാതെ ഓടി മറഞ്ഞു.
കൊട്ടാന്‍ ഷര്‍ട്ടിന്‍റെ പോക്കറ്റില്‍ കിടന്ന നൂറു രൂപ വിയര്‍പ്പില്‍ നനഞ്ഞു കുതിര്‍ന്നു.
"സാരമില്ല ഞാനത് പ്രതീക്ഷിയ്ക്കുന്നില്ല എനിയ്ക്കറിയാം ഞാന്‍ ചുവന്ന തെരുവിലെ പെണ്ണാണ് എന്ന്‍"
അവള്‍  ചിരിച്ചു...
ട്രെയിനിലെ മരപ്പലകയില്‍ അവളോടൊപ്പം ഇരിയ്ക്കുമ്പോള്‍ കാരണമില്ലാതെ ഒരു കുറ്റബോധം മനസ്സില്‍ വന്നു നിറഞ്ഞു. നീറിപ്പുകയുന്ന മനസിനെ തണുപ്പിയ്ക്കാന്‍ ആത്മാര്‍ഥത തൊട്ടു തീണ്ടാത്ത സ്വരത്തില്‍ ചോദിച്ചു.
" ഋതുവിനെ ഞാന്‍ വേണമെങ്കില്‍ വീട്ടില്‍ കൊണ്ട് പോയി വിടാം"
പ്രതീക്ഷിച്ച പോലെ അവള്‍ വേണ്ടെന്നു മന്ദഹസിച്ചു. ആശ്വാസം.
"അല്ല ഒറ്റയ്ക്ക് പോകാന്‍ ഭയമില്ലേ...?"
" ഞാനെന്തിനു ഭയക്കണം ഞാന്‍ ചുവന്ന തെരുവിലെ പെണ്ണാണ്...
"ഞാനെന്തിനു ഭയക്കണം."
"പിന്നെ...." വാക്കുകള്‍ പാതിയ്ക്ക് നിര്‍ത്തി അവള്‍ മാറിടത്തിലേയ്ക്ക് നോക്കി മന്ദഹസിച്ചു.
മുറിയിലേയ്ക്ക് നടക്കുമ്പഴും  അത് തന്നെയാണ് ഓര്‍ത്തത്. അവളെന്തിനു ഭയക്കണം. അവള്‍ ചുവന്ന തെരുവിലെ പെണ്ണാണ്. സ്വന്തമാക്കലുകളില്‍ വിശ്വസിക്കത്തവള്‍. നിസ്വാര്‍ത്ഥ. അവള്‍ സ്വതന്ത്രയാണ്. അവളെന്തിനു ഭയക്കണം.
പിറ്റേന്ന് ജുഹുവിലെ അടുക്കും ചിട്ടയുമില്ലാത്ത ആള്‍ക്കൂട്ടത്തില്‍ നിന്നും മാറി,  ഒഴിഞ്ഞയൊരിടത്ത് നനയാത്ത മണ്ണില്‍ ഞങ്ങളിരുന്നു.
" ഞാന്‍ ഒരുത്തരം അന്വേഷിയ്ക്കുകയായിരുന്നു....
"ഇന്നലെ എനിയ്ക്കത് കിട്ടി...
എന്‍റെ കൈകള്‍ താലോലിച്ചുകൊണ്ട് അവള്‍ പറഞ്ഞു.
ഞാന്‍ സംശയത്തോടെ അവളെ നോക്കി.
അവള്‍ ചിരിച്ചുകൊണ്ട് സല്‍വാറിന്‍റെ  കുടുക്കുകളഴിച്ച് എന്‍റെ കൈകള്‍ അവളുടെ മാറിടത്തിന് മുകളില്‍ വച്ചു.
"ഇതിനു വേണ്ടിയല്ലേ നീ ഇന്നലെ ആ നനഞ്ഞ നോട്ടുമായ് എന്‍റെയൊപ്പം വന്നത്..."
പരുപരുത്ത മാംസത്തില്‍ തട്ടി എന്‍റെ കൈകള്‍ അകാരണമായ് വേദനിച്ചു. മണലില്‍ നിന്നും തലയുയര്‍ത്തി നിന്ന ഒരു ഞണ്ട് എന്നെ നോക്കി കൊഞ്ഞനം കുത്തി. കടല്‍ നോക്കി നില്‍ക്കെ അവള്‍ പൊട്ടിച്ചിരിച്ചു. ഞാന്‍ ഭയന്ന്‍ കൈകള്‍ പിന്നോട്ട് വലിച്ചു.
ചുവന്ന പെട്ടിക്കൊട്ടില്‍ നിന്നും ചുവന്ന ഫ്രോക്കിലെയ്ക്കും അവിടെ നിന്നും ചുവന്ന പാവടയിലെയ്ക്കും വളരുമ്പോള്‍ ഋതു കൂടുതല്‍ കൂടുതല്‍ സുന്ദരിയാകുകയായിരുന്നു. ഗലിയുടെ ഇരുട്ടില്‍ ഋതുവിന്‍റെ സൌന്ദര്യം ജ്വലിച്ചപ്പോള്‍, അമ്മയുടെ നെഞ്ചിലെ കനലിനു ചൂടേറി. കിരണ്‍ലാലിന്‍റെ  നോട്ടം അവരെ അസ്വസ്ഥയാക്കി. സ്ക്കൂള്‍ ഗേറ്റ് കടന്ന്‍ ക്ലാസ് മുറിവരെ അവര്‍ ഋതുവിനൊപ്പം നടന്നു.ഉറങ്ങിക്കിടക്കുമ്പോള്‍ അവര്‍ അവളുടെ മുടി വെട്ടിക്കളഞ്ഞു.അവള്‍ക്കു ധരിയ്ക്കാന്‍ നീളന്‍ പാവാടയും നീളന്‍ കയ്യുള്ള ബ്ലൌസും സമ്മാനിച്ചു.എണ്ണമയം വറ്റിയ തുടുത്ത കവിളില്‍ അവര്‍ വിളക്കെണ്ണ പുരട്ടിയും, കാക്കപ്പുള്ളികള്‍ കുത്തിയും അവളെ കൂടുതല്‍ വിരൂപയാക്കാന്‍ ശ്രെമിച്ചു. പക്ഷെ അപ്പോഴൊക്കെ അവളുടെ സൌന്ദര്യം കൂടി വരുകയായിരുന്നു.അമ്മയുടെ നെഞ്ചില്‍ കനലുകള്‍ എഇഞ്ഞു കൊണ്ടേയിരുന്നു. ഒടുവില്‍ ഒരു ദിവസം, പഴുത്ത കനലില്‍ ചട്ടുകം പഴുപ്പിച്ച് അവര്‍ ഋതുവിന്‍റെ വലതു തുടയും ഇടത് മുലയും പൊള്ളിച്ചു. വെന്തു നീറിയ മാറിടവുമായ് ഋതു പാഠങ്ങള്‍ ഉരുവിട്ടപ്പോള്‍ അമ്മയുടെ മനസ്സില്‍ മഞ്ഞു മഴ പൊഴിയുകയായിരുന്നു.
" ആകാശവും കടലും കൂടിചേരുമ്പോള്‍ ഉദിയ്ക്കുന്ന ചുവപ്പിന്‍റെ ഷേഡ്സിനെ കുറിച്ച് സംസാരിയ്ക്കാനായിരുന്നു ഞാന്‍ ഇന്നലെ നിന്നെ ക്ഷണിച്ചത്.പക്ഷെ നീ വന്നത് എന്‍റെ മാറിടത്തിന്‍റെ വലുപ്പമളക്കാനും
അവള്‍ ചിരിച്ചു കൊണ്ടു പറഞ്ഞു.
"എന്‍റെ  ദേഹത്ത് നിന്നും നീ കൈ പിന്‍വലിച്ച നിമിഷം മുതല്‍ ഞാന്‍ സ്വാതന്ത്ര്യം അനുഭവിക്കുന്നു."
"എനിയ്ക്കിനി വരയ്ക്കാം ആരെയും ഭയക്കാതെ..."
"എന്‍റെ അമ്മയോടു ഞാന്‍ കടപ്പെട്ടിരിയ്ക്കുന്നു എന്നെ സ്വതന്ത്രയാക്കിയതിനു"
"നിന്നോടും  കിരണ്‍ലാലിനോടും  എനിയ്ക്ക് നന്ദിയുണ്ട് എന്നെ വരയ്ക്കാന്‍ പഠിപ്പിച്ചതിനു..."
കറുത്ത് വരുന്ന മാനം നോക്കി അവള്‍ പറഞ്ഞു.
അനുവാദത്തിനു കാത്തു നില്‍ക്കാത്ത വികൃതി ചെറുക്കനെ പോലെ  മഴ പെയ്തു തുടങ്ങി. മണ്ണില്‍ വീഴുന്ന വികൃതി പയ്യന്‍ അവളുടെ കാമുകനാവാന്‍ ശ്രെമിയ്ക്കുകയാണ്. മഴവെള്ളം വീണ് പടര്‍ന്നൊഴുകുന്ന ഭാര്യമാരുടെ സിന്ദൂരപ്പൊട്ട് കൈത്തലം കൊണ്ട് തടഞ്ഞു നിര്‍ത്തുന്ന തിരക്കിലാണ് ഭര്‍ത്താക്കന്മാര്‍. എനിയ്ക്കറിയാം അവള്‍ക്കിപ്പോള്‍ വേണ്ടത് സിന്ദൂരം മായാതെ നോക്കാന്‍ ഒരാളെയല്ല..അവളുടെ ചിത്രങ്ങളെ  പ്രണയിക്കുന്ന ഒരാളെയാണ്.
കെട്ടിപ്പുണരാന്‍ കൊതിയ്ക്കുന്ന  കാറ്റിനെ പിന്നിലാക്കി ഋതു നടന്നു.
ആര്‍ത്തലച്ചു വന്ന്‍ കരയെ നോവിയ്ക്കുന്ന തിരകള്‍ വന്നുകൊണ്ടേയിരുന്നു. കിരണ്‍ലാലും, അമ്മയും, ഞാനും , പിന്നെ ആ ചുവന്ന തെരുവും അവളുടെ നിറങ്ങളില്‍ പുനര്‍ജനിയ്ക്കുന്നതും കാത്ത് ഞാനും കൂട്ടത്തിലൊരു തിരയായ്‌ കരയെ നോവിച്ചു കൊണ്ടിരുന്നു.







2014 ഏപ്രിൽ 27, ഞായറാഴ്‌ച

Nostalgia

അഞ്ചു വയസ്സുകാരി ആന്റ്രോയിഡ്‌ ഉപയോഗിയ്ക്കുന്നത്‌ കാണുമ്പൊ തോന്നുന്ന അമ്പരപ്പ്‌..അഞ്ചു വയസ്സി നീ മൊബെയിൽ കണ്ടിക്ക്‌ ണാ... സ്ഥലം പതിവു പോലെ ഒരു തീവണ്ടി യാത്ര പരശുറം എക്സ്പ്രസിന്റെ ആവി പറക്കുന്ന ഒരു കോച്ചിൽ കൊച്ചി റ്റു കണ്ണുർ. ഓപ്പോസിറ്റ്‌ സീറ്റിൽ ഒരു ചേച്ചിയും കൊച്ചും ഇരുപ്പുണ്ട്‌. അവൾ ഒരു 4 വയ്യസ്സുകാരിയാവം ഏറിയാൽ 5 എന്റ സൈഡിൽ ഇരിയ്ക്കുന്ന രണ്ട്‌ പേക്ര പയ്യന്മാർ എന്റെ ഫോണിലേയ്ക്ക്‌ വായും പൊളിച്ച്‌ നോക്കി ഇരിപ്പുണ്ട്‌..വണ്ടിയിൽ തിരക്ക്‌ കൂടിയിട്ടാവും കുഞ്ഞിപ്പെണ്ണ്‌ കലപില കൂട്ടാൻ തുടങ്ങി.. ചേച്ചി ബാഗിൽ നിന്ന് ഒരു സാംസങ്ങ്‌ എസ്‌ 2 എടുത്ത്‌ കൊച്ചിൻ കൊടുത്തു.പുള്ളിക്കാരി സിമ്പിൾ ആയി അൺ ലോക്ക്‌ ചെയ്ത്‌ വീഡിയോസ്‌ കാണുന്നു പാട്ടു കേക്കുന്നു..അമ്മയോട്‌ ഹെഡ്‌ സെറ്റ്‌ എടുക്കാൻ പറയുന്നു..അമ്മയും മോളും ഒരൊ ചെവിയിലും മാറി മാറി വെച്ച്‌ പാട്ടു കേക്കുന്നു..കളി ചിരി ബഹളം..വണ്ടറടിച്ചിരിയ്ക്കുന്ന പീക്കിരികളും ഞാനും..ഇതിലിപ്പൊ വല്യ കാര്യമായിട്ടൊന്നുല്ലാ...ബട്ട്‌ ദേർ ഈസ്‌ വൺ തിംഗ്‌ ....അമ്മയേക്കുറിച്ച്‌ ചില നൊസ്റ്റാൾജിയകളുണ്ട്‌, മഴ പെയ്യുന്ന തണുത്ത്‌ രാത്രികളിൽ അമ്മ പറയുന്ന കഥകൾ കേട്ട്‌ അമ്മ പാടുന്ന പാട്ടുകൾ കേട്ടുറങ്ങുന്നത്‌..ചോറുണ്ണാൻ മടി പിടിച്ചിരിയ്ക്കുമ്പൊ കാക്കയെം പൂച്ചയേം കാണിച്ചു തന്ന് അറിയാതെ കഴിപ്പിയ്ക്കുന്നത്‌.അതിനി ഇങ്ങനെ പറയേടി വരും ബോറടിയ്ക്കുന്ന ട്രെയിൻ യാത്രകളിൽ അമ്മ പറഞ്ഞു തന്ന ഫേസ്ബുക്ക്‌ കഥകൾ കേട്ടുറങ്ങിയത്‌. ഒറ്റ ഹേഡ്‌ സെറ്റ്‌ മാറ്റി മാറ്റി വെച്ച്‌ ഗങ്ങ്നം സ്റ്റെയിൽ കേട്ടത്‌ അങ്ങനെ... .ആരൊ വിളിച്ചു കൂവുന്നു ഡ്യൂഡ്‌ ദിസ്‌ ഇസ്‌ വാട്ട്‌ യു കോൾ ജനറേഷൻ ഗ്യാപ്പ്‌

അഞ്ചു വയസ്സുകാരി ആന്റ്രോയിഡ്‌ ഉപയോഗിയ്ക്കുന്നത്‌ കാണുമ്പൊ തോന്നുന്ന അമ്പരപ്പ്‌..അഞ്ചു വയസ്സി നീ മൊബെയിൽ കണ്ടിക്ക്‌ ണാ... സ്ഥലം പതിവു പോലെ ഒരു തീവണ്ടി യാത്ര പരശുറം എക്സ്പ്രസിന്റെ ആവി പറക്കുന്ന ഒരു കോച്ചിൽ കൊച്ചി റ്റു കണ്ണുർ. ഓപ്പോസിറ്റ്‌ സീറ്റിൽ ഒരു ചേച്ചിയും കൊച്ചും ഇരുപ്പുണ്ട്‌. അവൾ ഒരു 4 വയ്യസ്സുകാരിയാവം ഏറിയാൽ 5 എന്റ സൈഡിൽ ഇരിയ്ക്കുന്ന രണ്ട്‌ പേക്ര പയ്യന്മാർ എന്റെ ഫോണിലേയ്ക്ക്‌ വായും പൊളിച്ച്‌ നോക്കി ഇരിപ്പുണ്ട്‌..വണ്ടിയിൽ തിരക്ക്‌ കൂടിയിട്ടാവും കുഞ്ഞിപ്പെണ്ണ്‌ കലപില കൂട്ടാൻ തുടങ്ങി.. ചേച്ചി ബാഗിൽ നിന്ന് ഒരു സാംസങ്ങ്‌ എസ്‌ 2 എടുത്ത്‌ കൊച്ചിൻ കൊടുത്തു.പുള്ളിക്കാരി സിമ്പിൾ ആയി അൺ ലോക്ക്‌ ചെയ്ത്‌ വീഡിയോസ്‌ കാണുന്നു പാട്ടു കേക്കുന്നു..അമ്മയോട്‌ ഹെഡ്‌ സെറ്റ്‌ എടുക്കാൻ പറയുന്നു..അമ്മയും മോളും ഒരൊ ചെവിയിലും മാറി മാറി വെച്ച്‌ പാട്ടു കേക്കുന്നു..കളി ചിരി ബഹളം..വണ്ടറടിച്ചിരിയ്ക്കുന്ന പീക്കിരികളും ഞാനും..ഇതിലിപ്പൊ വല്യ കാര്യമായിട്ടൊന്നുല്ലാ...ബട്ട്‌ ദേർ ഈസ്‌ വൺ തിംഗ്‌ ....അമ്മയേക്കുറിച്ച്‌ ചില നൊസ്റ്റാൾജിയകളുണ്ട്‌, മഴ പെയ്യുന്ന തണുത്ത്‌ രാത്രികളിൽ അമ്മ പറയുന്ന കഥകൾ കേട്ട്‌ അമ്മ പാടുന്ന പാട്ടുകൾ കേട്ടുറങ്ങുന്നത്‌..ചോറുണ്ണാൻ മടി പിടിച്ചിരിയ്ക്കുമ്പൊ കാക്കയെം പൂച്ചയേം കാണിച്ചു തന്ന് അറിയാതെ കഴിപ്പിയ്ക്കുന്നത്‌.അതിനി ഇങ്ങനെ പറയേടി വരും ബോറടിയ്ക്കുന്ന ട്രെയിൻ യാത്രകളിൽ അമ്മ പറഞ്ഞു തന്ന ഫേസ്ബുക്ക്‌ കഥകൾ കേട്ടുറങ്ങിയത്‌. ഒറ്റ ഹേഡ്‌ സെറ്റ്‌ മാറ്റി മാറ്റി വെച്ച്‌ ഗങ്ങ്നം സ്റ്റെയിൽ കേട്ടത്‌ അങ്ങനെ... .ആരൊ വിളിച്ചു കൂവുന്നു ഡ്യൂഡ്‌ ദിസ്‌ ഇസ്‌ വാട്ട്‌ യു കോൾ ജനറേഷൻ ഗ്യാപ്പ്‌

2014 ജനുവരി 31, വെള്ളിയാഴ്‌ച

General Compartment

ഈ ട്രെയിൻ യാത്രയെക്കുറിച്ച്‌ എഴുതുന്ന ലോകത്തിലെ ആദ്യത്തെ ആളാണു ഞാനെന്നും അതിനെക്കുറിച്ചുള്ള ലോകത്തെ ആദ്യ സാഹിത്യ ശകലം ഇതാണെന്നുമുള്ള ഒരു കാഴച്ചപ്പാടോടെ തുടങ്ങിയാൽ ആരും തെറ്റിദ്ധരിയ്ക്കരുത്‌.കാരണം എനിയ്ക്കിപ്പൊ അങ്ങിനെ ഒക്കെ തൊന്നുന്നു.എന്തു കൊണ്ട്‌ ഓരൊ ട്രെയിൻ യാത്രയും ഏറ്റവും പുതുമയുള്ളതായ്‌ തൊന്നുന്ന്. ഒരു പക്ഷെ ട്രെയിൻ സാമൂഹിക അവസ്ഥയുടെ ഒരു ഡിറ്റൊ പ്രതിരൂപം ആയതുകൊണ്ടാവാം..ജനറൽ കമ്പാർട്ടുമന്റ്‌ എന്നും എന്റെ ഒരു വീക്ക്നസ്സാണ്‌.പല സ്ഥലങ്ങൾ സഞ്ചരിയ്ക്കുന്നതിന്റെ ഗുണം ചെയ്യും ഒറ്റ ജനറൽ യാത്ര.അടക്കിപ്പിടിച്ച്‌ വികാരങ്ങളുടെ ഒരു...ഒരു..പ്രഷർ കുക്കർ പോലെ ആണത്‌.ആളുകൾ എപ്പൊ വേണമെങ്കിലും പൊട്ടിത്തെറിയ്ക്കുമെന്ന അവസ്ഥ..ഇതിനു മുൻപെ ലോക്കൽ ട്രെയിനിൽ സഞ്ചരിച്ചിട്ടുണ്ടെങ്കിലും അതൊരിയ്ക്കലും ഒരു ദീർ ഘ ദൂര ജനറൽ യാത്രയ്ക്ക്‌ സമമാകില്ല...ആ അത്രെം ഒക്കെ മതി.

Kothuk

കൊതുകിനെ കുറിച്ച്‌ രണ്ടു വാക്ക്‌.

കുറെ നാളായ്‌ റ്റൈം ലൈൻ കാലിയടിച്ചു കിടക്കുന്നത്‌ കണ്ട വിഷമത്തിൽ എന്തെലും പോസ്റ്റണല്ലോന്ന് വിജാരിച്ചപ്പൊ ആദ്യം ഓർമ്മവന്നത്‌ കൊതുകിനെ ആണു..കൊച്ചിയിൽ എത്തിയ ആദ്യ ദൂസം തന്നെ ഒരു കാര്യം മനസിലായ്‌ കൊച്ചി ഒരിയ്ക്കലും നിങ്ങളെ ഒറ്റപ്പെടുത്തില്ല കാരണം ഏത്‌ എകാന്തതയിലും ഒരു കൂട്ടം കൊതുകുകൾ ഉണ്ടാവും കമ്പനിയ്ക്ക്‌...ഫ്യൂസൂരാൻ വന്ന കെ എസ്‌ ഈ ബീക്കാരന്‌ പട്ടിണി കിടക്കാൻ വെച്ച കാശെടുത്തു കൊടുത്തത്‌ രാത്രി വരുന്ന കൊതുകിനെ പേടിച്ചാണ്‌...ശരിയ്ക്കു പറഞ്ഞാ ഈ കൊട്ടേഷങ്കാരൊക്കെ വളരെ നല്ല ആൾക്കരാണ്‌ കൊതുകിനെ വെച്ചു നോക്കുമ്പൊ...ബസ്റ്റോപ്പിലൊക്കെ ചുമ്മ വായും നൊക്കി നിക്കുന്നവരെ ചോര കുടിയന്മാർ എന്നു വിലിക്കുന്നവരോട്‌ പുച്ചം തൊന്നുന്നു...നട്ടപ്പതിരായ്ക്ക്‌ ഓരുളുപ്പും ഇല്ലാതെ ചോര കുടിയ്ക്കുന്ന ഇവറ്റയെ അല്ലെ സത്യത്തിൽ ജയിലിൽ ഇടണ്ടത്‌..
കൊതുകുകടി is bitter than പട്ടിണി

2013 ഡിസംബർ 30, തിങ്കളാഴ്‌ച

മുല്ലപ്പെണ്ണ്‌ ഒരു ബോംബേക്കഥ.

മുംബൈ കഥകൾ പറയുന്ന കൊണ്ട്‌ അവമ്മാരിപ്പ എന്നെ ബോംബെ എന്ന വിളിക്കുന്നെ. എന്നൊടാ കളി, ഒരു മുംബൈക്കഥ സീരീസ്‌ തന്നെ എറക്കാൻ തീരുമാനിച്ചു...കഥ ഇങ്ങനെ. മുംബൈ ഒരു മഴക്കാലം മറയ്ൻ ലൈൻസിലെ മഴയെക്കുരിച്ച്‌ സൂരജ്‌ ഗുപ്തയാണ്‌ ആദ്യം പറഞ്ഞത്‌.മുംബൈ മിററിൽ നനഞ്ഞൊലിച്‌ ന്രിത്തം ചെയ്യുന്ന "ചിക്സിന്റെ" ഫോട്ടൊയും കണ്ട ആവേശവുമായ്‌ പോകാൻ തന്നെ തീരുമാനിചു.
 മുംബൈ സെന്റ്രലിൽ ലോക്കൽ ട്രെയിൻ ഇരങ്ങ്യപ്പൊ ഒടുക്കത്തെ മഴ...ശൂരജ്‌ പറഞ്ഞ ഈ റ്റൈപ്‌ മഴ അല്ല വേറെ മഴയുണ്ട്‌ അതാണെന്ന്. അത്‌ വരുന്ന വരെ വെയ്റ്റ്‌ ചെയ്യാനം. ആ ഗ്യാപ്പിൽ നൊസ്റ്റാൽജിയയുടെ പേരും പറഞ്ഞ്‌ ഗ്രേറ്റ്‌ മറട്ടയിൽ കേറി ദിൽ വാലെ ദുനിയ കാണാൻ കേറി.പയ്യൻ ആഴ്ച്ചയ്ക്കാഴ്ച്ചയ്ക്ക്‌ ഗേൾ ഫ്രണ്ടിനെ കൊണ്ട്‌ വരുന്ന സതലമാണ്‌ പോലും. എന്തിനാണാവോ.....പകുതി കണ്ടപ്പളെ എന്റെ നൊസ്റ്റാൾജിയ മാറി. തീറ്ററിൽ നിന്ന് പുറത്തു ചാടിയപ്പൊ മഴ തോർന്നിരുന്നു. ഇതാണ്‌ ബെസ്റ്റ്‌ റ്റൈം എന്നും പറഞ്ഞ്‌ അവൻ ഓടി. ആവേശം മൂത്ത്‌ ഞാനും.
റോഡ്‌ മുറിച്ച്‌ കടന്നപ്പൊ വാക്ക്‌ വയ്‌ മൊത്തം നിറഞ്ഞിരിയ്ക്കുന്ന്. മുകളിൽ കയറി റ്റൈറ്റാനിക്ക്‌ പോസിൽ കയ്യും വിടർത്തി കടലിൻ വെല്ലുവിളിച്ച്‌ നിന്നു. വെള്ളി നൂലു പോലെ ചാറ്റൽ മഴ വന്ന് കെട്ടിപ്പിടിയ്ക്കും, ഉമ്മ വെയ്ക്കും, ഇക്കിളി കൂട്ടും, കണ്ണടച്ചില്ലേൽ ചെലപ്പൊ വിവരമറിയും. കണ്ണു പാതി ചിമ്മി ചുറ്റും കണ്ണോടിച്ചു. മറയ്ൻ ലൈനിന്റെ "റ" ഷേപ്പിൽ മൊത്തം മുംബൈ യുവത്വം നിറഞ്ഞിരിയ്ക്കുകയാണ്‌.സൂരജിന്റെ നോട്ടത്തൊടൊപ്പം എന്റെ നോട്ടവും നനഞ്ഞ്‌ കുതിർന്ന യുവത്വങ്ങളിലേയ്ക്ക്‌ തിരിഞ്ഞു. അങ്ങനെ ഞാൻ മാത്രം മാന്യനായാ പറ്റില്ലല്ലോ.
ആ കളർ പടത്തിന്റെ ഇടയിലെവിടെയോ നനഞ്ഞ്‌ കുതിർന്ന കീറിയ ഫ്രോക്ക്‌ വിടർത്തി തിത്തെയ്‌ താഹ തെയ്‌ തെയ്‌ താഹ കളിയ്ക്കുന്ന കുഞ്ഞിപ്പെണ്ണിനെ ഞാനെന്തിനോ നോക്കി. പെട്ടന്നെനിയ്ക്ക്‌ മുല്ല്പ്പൂവാണ്‌ ഓർമ്മ വന്നത്‌ അവളെ മുല്ലപ്പെണ്ണെന്ന് വിളിയ്ക്കാനും. അവൾ അടുത്തു വരുമ്പൊ എന്തുകൊണ്ടൊ കളര്‌ പടങ്ങളെല്ലാം ഓഴിഞ്ഞ്‌ മാറുകയായിരുന്നു. അതൊന്നും ശ്രെദ്ധിയ്കാതെ അവൾ കൈകൾ ഉയർത്തിയും താഴ്ത്തിയും അജ്ഞാതമായ മുദ്രകൾ കാണിച്ചും അവൾ മഴകൊണ്ടു. അവിടെ അവൾ മാത്രമായിരിയ്ക്കും മഴ ആസ്വദിയ്ക്കുന്നത്‌, ഒപ്പം അവളെ നോക്കി നിൽക്കുന്ന ഞാനും.
ഒരുപാടു നേരം നോക്കി നിന്നതു കൊണ്ടാണോ എന്തൊ അവൾ എന്നെ നോക്കി പാൽപ്പല്ലു പോയ മോണ കാട്ടി ഒരു വെളുത്ത ചിരി ചിരിച്ചു. തൂവെള്ള ചിരി. ഓട്ടൊ സജ്ജഷൻ പോലെ എന്റെ മുഖത്തും അതു പ്രതിഫലിച്ചു.കമ്പി കെട്ടിയ പല്ലു കാണിച്ച്‌ ഞാനും ചിരിച്ചു.
കഴുത്തിനു പിറകിൽ സൂരജിന്റെ കൈ വീണപ്പഴാണ്‌ മഴ മാറി കടൽക്കാറ്റ്‌ വീശാൻ തുടങ്ങിയത്‌ അറിയുന്നത്‌. അപ്പഴെയ്ക്കും ഒക്കത്തൊരു കൊച്ചിനേം വെച്ച്‌ അവളുടെ അമ്മ വന്ന് തലയ്ക്ക്‌ കിഴുക്കും കൊടുത്തുകൊണ്ട്‌ അവളെ തെളിച്ചുകൊണ്ടു പോയി. അറബിക്കടലിൽ നിന്നടിയ്ക്കുന്ന അത്തറു പൂശിയ ചൂടുകാറ്റും കൊണ്ട്‌ ഞാൻ നിന്നു.
എന്തിനായിരിയ്ക്കും അമ്മ അവളെ തല്ലിയത്‌. മഴ നനഞ്ഞതിനായിരിയ്ക്കുമൊ അതൊ അവളുടെ കീശയിൽ വീണ ചില്ലറത്തുട്ടിന്റെ എണ്ണം കുറഞ്ഞതിനോ....