2013, നവംബർ 10, ഞായറാഴ്‌ച

വെറുതെ ഒരു നേരം പോക്കിന്‌

മൈഥുനത്തിന്റെ ചൂടേൽക്കാത്ത ഒരു ജോടി വൃഷ്ണം മാത്രമാണ്‌ അവന്റെ സമ്പാദ്യം.ശിഷ്ടകാലം മദിച്ചു നടക്കാൻ സൃഷ്ടാവ്‌ തന്ന സൗജന്യമാണത്‌ എന്ന് ലോകം.ഞാനത്‌ വിശ്വസിക്കണൊ.ഞാനതിന്റെ അടിയിൽ അടിഞ്ഞു കൂടിയ പ്രണയത്തിന്റെ മെറ്റഫൊരിക്ക്‌ സ്ട്രക്ച്ചർ കാണുന്നുണ്ട്‌. അല്ല നിനക്കീ ഭാഷയിലെ എഴുത്തു വരൂളൊ...വൃഷ്ണം മൈഥുനം എന്തോന്നടൈ... ശരിയാണല്ലോ.ടൺ കണക്കിനു കാറ്റും തണുപ്പും ഇരുട്ടും ഇവിടെ വെറുതേ കിടക്കുന്നു..പക്ഷെ ഈ നാച്ചുറൽ റിസൊഴ്സിനോന്നും...., പഴയ മാർക്കറ്റില്ല..നീ ഏ സീ റൂമിൽ ഒരു സിൽക്ക്‌ നാരുകൾക്കപ്പുറം ഇപ്പുറം പുണർന്നു കിടന്ന് അവിഹിതം ഉണ്ണുന്നവരെക്കുറിച്ചെഴുത്‌ ഒറ്റ ബ്ലോഗിലാളു കൂടും... "ഏയ്‌ അത്‌ വെറുതെ...!!! ഈ വെറുതെ ഒരു നാട്യമാ...മനുഷ്യൻ മരിച്ചാലും നാട്യം മരിക്കില്ല. അപ്പൊ ഞാൻ എഴുതി വന്നത്‌ എഴുത്തിനെക്കുറിച്ചൊ സമ്പാദ്യത്തെക്കുറിച്ചൊ.. "എന്റെ ഊഹം തെറ്റല്ലെങ്കിൽ നേരം കളയാൻ വേണ്ടി എഴുതി, നേരം പോകാത്ത്‌ ഒരെഴുത്തായ്‌ മാറി ഇത്‌. ഇതിപ്പോ കോഴിക്കോടൂന്ന് പാലക്കടേയ്ക്കുള്ള ഒരു യാത്രയാണ്‌. എന്തെങ്കിലും തമാശയുണ്ടോന്ന് ചോദിച്ച സീറ്റ്‌ കിട്ടീത്‌ തന്നെ വല്യ തമാശ.അല്ല ഇതിപ്പൊ ഇതില്‌ വായിക്കനും ഒന്നുല്ല എഴുതാനും ഒന്നുല്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ