2013, ഡിസംബർ 30, തിങ്കളാഴ്‌ച

മുല്ലപ്പെണ്ണ്‌ ഒരു ബോംബേക്കഥ.

മുംബൈ കഥകൾ പറയുന്ന കൊണ്ട്‌ അവമ്മാരിപ്പ എന്നെ ബോംബെ എന്ന വിളിക്കുന്നെ. എന്നൊടാ കളി, ഒരു മുംബൈക്കഥ സീരീസ്‌ തന്നെ എറക്കാൻ തീരുമാനിച്ചു...കഥ ഇങ്ങനെ. മുംബൈ ഒരു മഴക്കാലം മറയ്ൻ ലൈൻസിലെ മഴയെക്കുരിച്ച്‌ സൂരജ്‌ ഗുപ്തയാണ്‌ ആദ്യം പറഞ്ഞത്‌.മുംബൈ മിററിൽ നനഞ്ഞൊലിച്‌ ന്രിത്തം ചെയ്യുന്ന "ചിക്സിന്റെ" ഫോട്ടൊയും കണ്ട ആവേശവുമായ്‌ പോകാൻ തന്നെ തീരുമാനിചു.
 മുംബൈ സെന്റ്രലിൽ ലോക്കൽ ട്രെയിൻ ഇരങ്ങ്യപ്പൊ ഒടുക്കത്തെ മഴ...ശൂരജ്‌ പറഞ്ഞ ഈ റ്റൈപ്‌ മഴ അല്ല വേറെ മഴയുണ്ട്‌ അതാണെന്ന്. അത്‌ വരുന്ന വരെ വെയ്റ്റ്‌ ചെയ്യാനം. ആ ഗ്യാപ്പിൽ നൊസ്റ്റാൽജിയയുടെ പേരും പറഞ്ഞ്‌ ഗ്രേറ്റ്‌ മറട്ടയിൽ കേറി ദിൽ വാലെ ദുനിയ കാണാൻ കേറി.പയ്യൻ ആഴ്ച്ചയ്ക്കാഴ്ച്ചയ്ക്ക്‌ ഗേൾ ഫ്രണ്ടിനെ കൊണ്ട്‌ വരുന്ന സതലമാണ്‌ പോലും. എന്തിനാണാവോ.....പകുതി കണ്ടപ്പളെ എന്റെ നൊസ്റ്റാൾജിയ മാറി. തീറ്ററിൽ നിന്ന് പുറത്തു ചാടിയപ്പൊ മഴ തോർന്നിരുന്നു. ഇതാണ്‌ ബെസ്റ്റ്‌ റ്റൈം എന്നും പറഞ്ഞ്‌ അവൻ ഓടി. ആവേശം മൂത്ത്‌ ഞാനും.
റോഡ്‌ മുറിച്ച്‌ കടന്നപ്പൊ വാക്ക്‌ വയ്‌ മൊത്തം നിറഞ്ഞിരിയ്ക്കുന്ന്. മുകളിൽ കയറി റ്റൈറ്റാനിക്ക്‌ പോസിൽ കയ്യും വിടർത്തി കടലിൻ വെല്ലുവിളിച്ച്‌ നിന്നു. വെള്ളി നൂലു പോലെ ചാറ്റൽ മഴ വന്ന് കെട്ടിപ്പിടിയ്ക്കും, ഉമ്മ വെയ്ക്കും, ഇക്കിളി കൂട്ടും, കണ്ണടച്ചില്ലേൽ ചെലപ്പൊ വിവരമറിയും. കണ്ണു പാതി ചിമ്മി ചുറ്റും കണ്ണോടിച്ചു. മറയ്ൻ ലൈനിന്റെ "റ" ഷേപ്പിൽ മൊത്തം മുംബൈ യുവത്വം നിറഞ്ഞിരിയ്ക്കുകയാണ്‌.സൂരജിന്റെ നോട്ടത്തൊടൊപ്പം എന്റെ നോട്ടവും നനഞ്ഞ്‌ കുതിർന്ന യുവത്വങ്ങളിലേയ്ക്ക്‌ തിരിഞ്ഞു. അങ്ങനെ ഞാൻ മാത്രം മാന്യനായാ പറ്റില്ലല്ലോ.
ആ കളർ പടത്തിന്റെ ഇടയിലെവിടെയോ നനഞ്ഞ്‌ കുതിർന്ന കീറിയ ഫ്രോക്ക്‌ വിടർത്തി തിത്തെയ്‌ താഹ തെയ്‌ തെയ്‌ താഹ കളിയ്ക്കുന്ന കുഞ്ഞിപ്പെണ്ണിനെ ഞാനെന്തിനോ നോക്കി. പെട്ടന്നെനിയ്ക്ക്‌ മുല്ല്പ്പൂവാണ്‌ ഓർമ്മ വന്നത്‌ അവളെ മുല്ലപ്പെണ്ണെന്ന് വിളിയ്ക്കാനും. അവൾ അടുത്തു വരുമ്പൊ എന്തുകൊണ്ടൊ കളര്‌ പടങ്ങളെല്ലാം ഓഴിഞ്ഞ്‌ മാറുകയായിരുന്നു. അതൊന്നും ശ്രെദ്ധിയ്കാതെ അവൾ കൈകൾ ഉയർത്തിയും താഴ്ത്തിയും അജ്ഞാതമായ മുദ്രകൾ കാണിച്ചും അവൾ മഴകൊണ്ടു. അവിടെ അവൾ മാത്രമായിരിയ്ക്കും മഴ ആസ്വദിയ്ക്കുന്നത്‌, ഒപ്പം അവളെ നോക്കി നിൽക്കുന്ന ഞാനും.
ഒരുപാടു നേരം നോക്കി നിന്നതു കൊണ്ടാണോ എന്തൊ അവൾ എന്നെ നോക്കി പാൽപ്പല്ലു പോയ മോണ കാട്ടി ഒരു വെളുത്ത ചിരി ചിരിച്ചു. തൂവെള്ള ചിരി. ഓട്ടൊ സജ്ജഷൻ പോലെ എന്റെ മുഖത്തും അതു പ്രതിഫലിച്ചു.കമ്പി കെട്ടിയ പല്ലു കാണിച്ച്‌ ഞാനും ചിരിച്ചു.
കഴുത്തിനു പിറകിൽ സൂരജിന്റെ കൈ വീണപ്പഴാണ്‌ മഴ മാറി കടൽക്കാറ്റ്‌ വീശാൻ തുടങ്ങിയത്‌ അറിയുന്നത്‌. അപ്പഴെയ്ക്കും ഒക്കത്തൊരു കൊച്ചിനേം വെച്ച്‌ അവളുടെ അമ്മ വന്ന് തലയ്ക്ക്‌ കിഴുക്കും കൊടുത്തുകൊണ്ട്‌ അവളെ തെളിച്ചുകൊണ്ടു പോയി. അറബിക്കടലിൽ നിന്നടിയ്ക്കുന്ന അത്തറു പൂശിയ ചൂടുകാറ്റും കൊണ്ട്‌ ഞാൻ നിന്നു.
എന്തിനായിരിയ്ക്കും അമ്മ അവളെ തല്ലിയത്‌. മഴ നനഞ്ഞതിനായിരിയ്ക്കുമൊ അതൊ അവളുടെ കീശയിൽ വീണ ചില്ലറത്തുട്ടിന്റെ എണ്ണം കുറഞ്ഞതിനോ....

2013, നവംബർ 13, ബുധനാഴ്‌ച

മരുന്ന്





മൂവായിരം രൂപ !മെഡിക്കല്‍ ഷോപ്പിലെ പയ്യന്‍ പറഞ്ഞത് അയാള്‍ മനസ്സിലിട്ടുഴിഞ്ഞു.സൂര്യന്‍ തലയ്ക്ക് മുകളില്‍ ചുട്ടു പഴുക്കുകയാണ് ,വിയര്‍പ്പ് അയാളുടെ മൂക്കിന്‍ മുകളിലൂടെയും,കഴുത്തിലൂടെയും ഒഴുകിയിറങ്ങി .വരണ്ട തൊണ്ട നനയ്ക്കാന്‍ നാവുകൊണ്ട് ചുണ്ട് നനച്ച് ഉപ്പു കലര്‍ന്ന വിയര്‍പ്പ് ഉമിനീരും കൂട്ടി ഇറക്കി .അയാള്‍ കാലുകള്‍ നീട്ടി വലിച്ച് നടന്നു .
“2 മണിയാകുമ്പോഴേക്കും ഈ മരുന്ന് വാങ്ങീട്ട് വരണം
പുറത്തു നിന്ന് വാങ്ങിച്ചോ. ഇവടെ കാണത്തില്ല  “ നേഴ്സ് പറഞ്ഞു.
അങ്ങനെയാണ് അയാള്‍ മെഡിക്കല്‍ ഷോപ്പിലെത്തിയത്.
“നീയെന്നെ ശപിക്കരുത് രാജമ്മേ .....!!നീയീ വേദന തിന്നുന്നത് കണ്ടോണ്ടിരിക്കാന്‍ വയ്യാത്ത കൊണ്ടാ.....!”
അയാള്‍ കട്ടിലില്‍ ഇരിക്കുന്ന ഭാര്യയുടെ മുടി വശത്തേക് മാടി വച്ച് ,മഞ്ഞചരടില്‍ കോര്‍ത്ത താലി അഴിച്ചെടുത്തു .
“വേറെ വഴിയില്ലാത്തകൊണ്ടാ......”
അയാള്‍ താലി കൈവെള്ളയിലിട്ടുഴിഞ്ഞുകൊണ്ട് പറഞ്ഞു.
ഉറക്കമില്ലാതെ ചുവന്നു വീര്‍ത്ത അയാളുടെ കണ്ണില്‍ നനവ്‌ പടര്‍ന്നു .
അത് കണ്ടിട്ടെന്നോണം അവളുടെ കണ്ണിലും ഒരു നീരുറവ പൊടിഞ്ഞു .
“നീ കണ്ണു തൊടക്ക്... ആളുകള് കാണും  
അയാള്‍ പറഞ്ഞു.
വാര്‍ഡില്‍ നല്ല തിരക്കാണ് .രോഗികളുടെയും അവരെ കാണാന്‍ വരുന്നവരുടെയും ബഹളം .
“ഞാന്‍ പെട്ടെന്നിങ്ങ് വരാം “
അയാള്‍ ഭാര്യയുടെ കവിളില്‍ തലോടിക്കൊണ്ട് പറഞ്ഞു.
“ചേച്ചി... ഒന്ന് നോക്കിക്കോണേ...!!ഞാനൊരു മരുന്ന് വാങ്ങീട്ട് പെട്ടെന്നിങ്ങ് വന്നേക്കാം “
അടുത്ത ബെഡ്ഡില്‍ കിടന്ന സ്ത്രീയോട് പറഞ്ഞ് അയാള്‍ പുറത്തേക്ക് നടന്നു .
അവര്‍ ദൈന്യതയോടെ അവളെ നോക്കി ചിരിച്ചു .
ലോകം മുഴുവന്‍ രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന്തോന്നി അയാള്‍ക്ക് .
അയാളുടെ ലോകം ആ ആശുപത്രിയായി മാറിയിരിക്കുന്നു .ആ കട്ടില്‍ അയാളുടെ വീടും ,തൊട്ടടുത്ത കട്ടിലിലുള്ളവര്‍ അയല്‍ക്കാരും ,ഇടയ്ക്കിടെ വന്നു പോകുന്ന  നേഴ്സ്മാര്‍ അയാളുടെ ബന്ധുക്കളും .
അയാള്‍ ആശുപത്രിയുടെ പടികളിറങ്ങി .മെയിന്‍ ഗേറ്റിലൂടെ ഒരാമ്പുലന്‍സ് ചീറിപ്പാഞ്ഞു വന്നു .കുറേ ആളുകള്‍ അങ്ങോട്ട്‌ ഓടിക്കൂടി സ്ട്രെചെറില്‍ ഒരാളെ കിടത്തി രണ്ട് അറ്റന്‍ഡര്‍മാര്‍ ആശുപത്രിയുടെ അകത്തേക് .അവരുടെ പിന്നാലെ കരഞ്ഞുകൊണ്ട് ഒരു സ്ത്രീയും അവരുടെ മകനും .
ആശുപത്രിയുടെ മുന്നിലെ മെഡിക്കല്‍ ഷോപ്പുകളിലും ,തട്ടുകടകളിലും നല്ല തിരക്കാണ് .
ഒരു കൊച്ചുകുഞ്ഞിനെയും പൊതിഞ്ഞുകൊണ്ട് ഒരു സ്ത്രീ ഇറങ്ങിവരുന്നു ,അവരുടെ പുറകെ ഒരു യുവതിയും ,അവളുടെ ഭര്‍ത്താവും .
അയാള്‍ ഒരു നിമിഷം ,ആ കെട്ടിടത്തിലേക്ക് നോക്കി .അത് ഒരേ സമയം മരണത്തിന്‍റെ ഇരുട്ടിലേക്കും ,ജീവിതത്തിന്‍റെവെളിച്ചത്തിലേക്കും തുറക്കുന്ന വാതിലാണ് എന്നയാള്‍ക്ക് തോന്നി .
പക്ഷെ തന്‍റെ ജീവിതം തെളിഞ്ഞതല്ല .
തന്‍റെ കാലുകള്‍ ആ വാതില്‍ പടിയിലെ ചതുപ്പില്‍ ഉറഞ്ഞുപോയിരിക്കുന്നു .
മൂവായിരം രൂപ !അയാള്‍ മനസ്സില്‍ പറഞ്ഞു.
ഗേറ്റ് കടന്ന് അയാള്‍ വെളിയിലേക്ക് നടന്നു .
അയാള്‍ക്ക് ആ നടപ്പില്‍ പുതുമ തോന്നിയില്ല .
കാലങ്ങളായ് തുടര്‍ന്നുകൊണ്ടിരിക്കുന്നതാണത്.
വഴിക്ക് വഴി വന്ന ദുരിതങ്ങള്‍ അയാളെ തളര്‍ത്തിയില്ല .അയാള്‍ നടന്നു .
പുതിയ പ്രതീക്ഷകള്‍ക്ക് വെള്ളവും വളവും നല്‍കി അയാള്‍ വളര്‍ത്തിയെടുത്തു .
വിശപ്പും ദാഹവും അയാളെ തളര്ത്തുന്നുണ്ട്.പാടില്ല ..! അതിലും വലുതാണ്‌ അവളുടെ വേദന .
ഏതു വിഷമത്തിലും ,അവളുടെ ചിരിക്കുന്ന മുഖമാണ് അയാള്‍ക്കാശ്വാസമായത് .അത് അയാള്‍ക്കെന്നും കാണണം .
റോഡിനിരുവശത്തും വലിയ കെട്ടിടങ്ങള്‍ മാത്രം ,കുറച്ചകലെ ഒരു തട്ടുകട കണ്ടപ്പോള്‍ അയാള്‍ക്ക് കുറച്ചാശ്വാസം തോന്നി .
“അതേയ് ... ഇവിടെ അടുത്തെങ്ങാനും വല്ല ചെറിയ സ്വര്‍ണ്ണക്കടയോ ,തട്ടാന്മാരോ എങ്ങാനും കാണുവോ?”
തിളച്ച എണ്ണയിലേക്ക് മാവിട്ടുകൊണ്ടിരിക്കുന്ന കടക്കാരനോട് അയാള്‍ ചോദിച്ചു .
അയാള്‍ കൈ കഴുകി .മൊരിയുന്ന പരിപ്പുവട മറിച്ചിട്ട്കൊണ്ട് തെല്ലിട മിണ്ടാതെ നിന്നു.
“ആ വളവ് തിരിഞ്ഞ്നേരെ നടന്നാ മതി “
അയാള്‍ ദൂരേക്ക്കൈ ചൂണ്ടി പറഞ്ഞു.
ചില്ലലമാരിയില്‍ നിറയേ എണ്ണപ്പലഹാരങ്ങള്‍ ,തൂക്കിയിട്ടിരിക്കുന്ന ബിസ്കറ്റ് പൊതികള്‍,നിരത്തി വച്ചിരിക്കുന്ന ഗ്ലാസുകള്‍ .
അടുത്ത് കിടക്കുന്ന ബെഞ്ചിലിരുന്ന്ഒരാള്‍ പത്രവും പിടിച്ച് ചായയും വാര്‍ത്തയും ഒരുമിച്ച് കുടിക്കുന്നു .
രണ്ടു മൂന്നു ചെറുപ്പക്കാര്‍ അതിനടുത്തു നിന്ന് ചായ കുടിക്കുന്നുണ്ട് .
അയാള്‍ കടയില്‍ നിന്നും ഒരു ഗ്ലാസ് വെള്ളം കുടിച്ചുകൊണ്ട് അവരെ ശ്രദ്ധിച്ചു .
യുവാക്കളിലോരാള്‍: “2 ദിവസം കൊണ്ട് കുടിച്ചത് 12000  രൂപയുടെ കള്ളാണ്....,വല്ല ബോധവുമുണ്ടോ..??”
“:എന്നാലും വല്ല്യ നഷ്ടമില്ലളിയാ.... ബോംബെലാരുന്നേല്‍ ഈ സമയം ഒരു 15000 പൊട്ടിയേനെ ...”
മറ്റൊരുവന്‍ സിഗരറ്റിന്റെ പുക ഊതിക്കൊണ്ട് പറഞ്ഞു.
“:ഇതൊക്കെ എങ്ങോട്ട് പോകുന്നെന്നാ.. മനസിലാകാത്തത്.....
ഒരു ഫുള്ളിനോന്നും ഒരു വെലേം ഇല്ലേ ?”
ബൈക്കില്‍ നിന്ന് എന്തോ ആലോചിച്ചു നിന്ന മറ്റൊരുവന്‍ .
ഗ്ലാസ് തിരികെ നല്‍കി അയാള്‍ നടന്നു .
കൈ നിവര്‍ത്തി ചുരുട്ടിപ്പിടിച്ച താലിയില്‍ ഒരു നിമിഷം നോക്കി .
പഴുത്ത വെയിലില്‍ അത് കയ്യില്‍ കിടന്ന് ഉരുകുകയാണെന്ന് തോന്നി .
കണ്ടു കൊതി തീരും മുന്‍പ് മകളേ തട്ടിയെടുത്തപ്പോഴും ,ഭാര്യക്ക് മാറാരോഗത്തിന്റെ തീരാവേദന നല്‍കിയപ്പോഴും ,ശപിക്കാതിരുന്ന ദൈവത്തിന് നേരെ കാര്‍ക്കിച്ചുതുപ്പി  അയാള്‍ സ്വര്‍ണ്ണക്കട ലക്ഷ്യമാക്കി നടന്നു

2013, നവംബർ 11, തിങ്കളാഴ്‌ച

ഒരു ചിരിക്കഥ

ഇതും ഒരു കഥയാണ്‌.പണ്ട്‌ റ്റിജോയും അനസും ഞങ്ങളുടെ റൂമിൽ കുടിയേറുന്നതിനും മുൻപ്‌.ഞാനും ആന്റണിയും രാജും "കുടിയേറു" നടത്തിയ കാലം. കുടിച്ച കുപ്പി ആറ്റിലെറിയുന്ന കലാപരുപാടിയാണു കുടിയേറ്‌.മുംബൈയിലും ഒരു ആറുണ്ടയിരുന്നു.കറുത്ത വെള്ളമൊഴുകുന്ന കലിനാ നദി.
ആന്റണി അന്ന് ഐ ബി എമ്മിൽ ജോലി ചെയ്യുന്നു.ആശാൻ കോൾ സെന്ററും നൈറ്റ്‌ ഷിഫ്റ്റും ഞങ്ങളുടെ ചിലവും ഒക്കെ വഹിച്ചു നടന്നൊരു നാളിലാണ്‌ വിമാനം നന്നാക്കനുള്ള പോസ്റ്റിലേയ്ക്ക്‌ ഒരു വിളി വന്നത്‌. ഇന്റർവ്വ്യു കോൾ.അതും ഡൽ ഹീന്ന്...ഇന്റർവ്യു അവൻ പുല്ലു പോലെ തോറ്റു അത്‌ വേറെ കാര്യം.സംഭവം എന്താണെന്നു വെച്ചാൽ.ഡെൽ ഹിയിൽ നിന്നും ഒരു ബീഗരൻ സംശയം കൊണ്ടാണ്‌ ആശാൻ വന്നത്‌. "ഐ ഡി ജി"
എയർ ഇന്ത്യയിൽ ഒരു ദിവസമെങ്കിലും ട്രയിനിങ്ങിനു കേറിയ ഒരുത്തന്‌ അതെന്താ സാധനമ്ന്ന് അറിയാം..സംഭവം വിമാനത്തിന്റെ എഞ്ഞിനിലെ ഒരു കെടുതാപ്പാണ്‌.
പക്ഷെ ഇന്റർവ്യൂന്‌ ആന്റണിയ്ക്ക്‌ പിഴച്ചത്‌ ഐ ഡി ജി യിൽ ആയിർറ്റുന്നു.
തിരിച്ചെത്തിയപാടെ ആദ്യം കണ്ട രാജിനോട്‌ ആന്റണി ചോദിച്ചു, അളിയാ ഈ ഐ ഡി ജി എന്താ സാധനം
നഖം വെട്ടിക്കൊണ്ടിരുന്ന രാജ്‌ എടുത വായിക്ക്‌ പറഞ്ഞു.
"റമ്മല്ലെ..ഫുള്ളിന്‌ 450 രൂപ. ഞാനടിച്ച്ട്ട്ണ്ട്‌..
"പോടാ...റമ്മാണ്‌ പോലും...ആന്റണി അകത്തേയ്ക്ക്‌ നടന്നു.
റമ്മായിരുന്നൊ അതോ ബ്രാണ്ടിയാരുന്നൊ എന്ന സംശയത്തിൽ രാജ്‌ മച്ചിലേയ്ക്ക്‌ നോക്കി.ട്യുബ്‌ ലൈറ്റ്‌ രാജിനെ നോക്കി കണ്ണടച്ചു.
ആന്റണി നേരെ ചെന്നത്‌ കാഴ്ച്ചയിൽ പഠിത്തക്കാരനെന്ന് തെറ്റിധരിയ്ക്കപ്പെടുന്ന കോശിയുടെ അടുത്തേയ്ക്കയിരുന്നു.കോശി ബൈബിൾ വചനങ്ങളിൽ മുഴുകി ഇരിയ്ക്കുകയായിരുന്നു.ആന്റണി ചോദ്യം ആവർത്തിച്ചു " അളിയാ ഈ ഐ ഡി ജി എന്താരുന്നെടാ സാധനം."
കേട്ടമാത്രയിൽ കോശി സ്വതസിദ്ധമായ ശൈലിയിൽ തല ചൊറിഞ്ഞു മുകളിലേയ്ക്ക്‌ നോക്കി ആലോചന തുടങ്ങി..
"ഐ ഡി ജീീ......മ്മ്..."
"എടാ റമ്മാടാ....അതിന്റെ ബ്രാണ്ടീമുണ്ട്‌...ഞാൻ കുടിച്ചിട്ടുള്ളതല്ലെ ഗുജറത്തീന്ന്....!!!"
തൊട്ടടുത്ത റൂമിൽ നിന്ന് രാജിന്റെ ശബ്ദവും ഒപ്പം തലയും പൊന്തി.
കോശി ആലോചനയിൽ നിന്നും ഉണർന്നുകൊണ്ട്‌ " ഹൊ റമ്മാരുന്നൊ ഞാൻ വിജാരിച്ചു നമക്ക്‌ പഠിയ്ക്കാനുള്ള എന്തോ ആണെന്ന്..."
അന്നു തന്നെ ആന്റണി ഓഫീസിൽ വിളിച്ച്‌ രണ്ടു ദിവസം ലീവെടുത്തു, എന്തിനാ ചിരി ചിരിച്ചു തീർക്കാൻ..
ഇത്‌ വായിച്ചിട്ട്‌ വേറെ ആരു ചിരിച്ചില്ലെങ്കിലും ആന്റണിയും രാജും കോശിയും ചിരിയ്ക്കും എന്നെനിക്കുറപ്പാണ്‌

2013, നവംബർ 10, ഞായറാഴ്‌ച

വെറുതെ ഒരു നേരം പോക്കിന്‌

മൈഥുനത്തിന്റെ ചൂടേൽക്കാത്ത ഒരു ജോടി വൃഷ്ണം മാത്രമാണ്‌ അവന്റെ സമ്പാദ്യം.ശിഷ്ടകാലം മദിച്ചു നടക്കാൻ സൃഷ്ടാവ്‌ തന്ന സൗജന്യമാണത്‌ എന്ന് ലോകം.ഞാനത്‌ വിശ്വസിക്കണൊ.ഞാനതിന്റെ അടിയിൽ അടിഞ്ഞു കൂടിയ പ്രണയത്തിന്റെ മെറ്റഫൊരിക്ക്‌ സ്ട്രക്ച്ചർ കാണുന്നുണ്ട്‌. അല്ല നിനക്കീ ഭാഷയിലെ എഴുത്തു വരൂളൊ...വൃഷ്ണം മൈഥുനം എന്തോന്നടൈ... ശരിയാണല്ലോ.ടൺ കണക്കിനു കാറ്റും തണുപ്പും ഇരുട്ടും ഇവിടെ വെറുതേ കിടക്കുന്നു..പക്ഷെ ഈ നാച്ചുറൽ റിസൊഴ്സിനോന്നും...., പഴയ മാർക്കറ്റില്ല..നീ ഏ സീ റൂമിൽ ഒരു സിൽക്ക്‌ നാരുകൾക്കപ്പുറം ഇപ്പുറം പുണർന്നു കിടന്ന് അവിഹിതം ഉണ്ണുന്നവരെക്കുറിച്ചെഴുത്‌ ഒറ്റ ബ്ലോഗിലാളു കൂടും... "ഏയ്‌ അത്‌ വെറുതെ...!!! ഈ വെറുതെ ഒരു നാട്യമാ...മനുഷ്യൻ മരിച്ചാലും നാട്യം മരിക്കില്ല. അപ്പൊ ഞാൻ എഴുതി വന്നത്‌ എഴുത്തിനെക്കുറിച്ചൊ സമ്പാദ്യത്തെക്കുറിച്ചൊ.. "എന്റെ ഊഹം തെറ്റല്ലെങ്കിൽ നേരം കളയാൻ വേണ്ടി എഴുതി, നേരം പോകാത്ത്‌ ഒരെഴുത്തായ്‌ മാറി ഇത്‌. ഇതിപ്പോ കോഴിക്കോടൂന്ന് പാലക്കടേയ്ക്കുള്ള ഒരു യാത്രയാണ്‌. എന്തെങ്കിലും തമാശയുണ്ടോന്ന് ചോദിച്ച സീറ്റ്‌ കിട്ടീത്‌ തന്നെ വല്യ തമാശ.അല്ല ഇതിപ്പൊ ഇതില്‌ വായിക്കനും ഒന്നുല്ല എഴുതാനും ഒന്നുല്ല.

2013, ഒക്‌ടോബർ 15, ചൊവ്വാഴ്ച

ഒരു സംതൃപ്തന്റെ ജനനം


ഇല്ല എനിക്ക് പേരില്ല.അല്ലെങ്കില്‍ നിങ്ങള്‍ക്ക് വേണമെങ്കില്‍ എന്നെ “ഞാന്‍”  എന്ന്
വിളിക്കാം.നാളെ എന്‍റെ നോവല്‍ പ്രസിദ്ധീകരിച്ച് വരുമ്പോള്‍ പറയാനൊരു പേര്
വേണം .അതേ  “ഞാന്‍”
 ഞാനൊരു ബ്ലോഗറാണ്. എന്ന് വച്ചാല്‍ സൈബര്‍ ലോകത്ത് വാക്ക്പയറ്റ് അല്ലാ
 എഴുത്ത് പയറ്റ് നടത്തി ഉപജീവനം നടത്തുന്ന ആധുനിക മനുഷ്യരിലെ ഒരിനം.
സൈബര്‍ ലോകം....ഭൌതികലോകത്തിന്റെ ഉപരിതലത്തില്‍ പൊങ്ങിക്കിടക്കുന്ന
കമ്പ്യൂട്ടര്‍ പരിജ്ഞാനമുള്ളവര്‍ക്ക്‌ മാത്രം ദൃശ്യമാകുന്ന ഒരു ലോകമാണ് അല്ലാ
അവസ്ഥയാണ്. ഇവിടെ യാഥാസ്ഥിതികര്‍ക്ക്  ജീവിക്കാനാവില്ല.അവര്‍ക്ക് ഇവിടെ
എത്തിപ്പെട്ടാല്‍ ശ്വാസതടസവും മനംപിരട്ടലും മലബന്ധവും ഒക്കെ  വന്നേക്കാം. ഭൌതിക
ലോകവുമായ് താരതമ്യം ചെയ്‌താല്‍ ഇതൊരു അങ്ങാടിതെരുവിനു സമാനമായിരിക്കും
.ഇവിടെ പലതരം കച്ചവടക്കാരെ കാണാം.

കൂട്ടുകാരന്റെ ആജ്ഞ ഞാന്‍ ശിരസ്സാവഹിച്ചു.ഒഴിഞ്ഞ തത്തക്കൂടിനുമുന്നിലിരുന്ന്‍ ഞാന്‍
വിസ്കി തൊട്ടുകൂട്ടി വിഷമവും വിഷമം തൊട്ടുകൂട്ടി വിസ്കിയും കഴിച്ചു .പറന്നു
പോകുമെന്ന് പറഞ്ഞ വിഷമം ഓരോ പെഗിലും കൂടിക്കൂടി വന്നു.
 ണ്അത് ക്രമേണ സങ്കടമായി രൂപാന്തരപ്പെട്ട്
എന്‍റെ തലക്ക് ചുറ്റും വട്ടമിട്ട് പറക്കാന്‍ തുടങ്ങി.പിറ്റേന്നും ഞാന്‍ കുടിച്ചു അന്നും
ഞാന്‍ കരഞ്ഞു .എന്‍റെ രാത്രികള്‍ കുടിയുടെയും കരച്ചിലിന്റെയുമായി.
പകലുകള്‍ നിസoഗതയുടെയും മൂകതയുടെയും. ക്രമേണ നിസ്സംഗതയായി എന്‍റെ സ്ഥായീഭാവം.
.തത്ത പറന്ന്പോയത് സ്വതന്ത്ര്യത്തിലേക്കാണെന്ന്‍  നിസ്സംഗത നിറഞ്ഞ കുടിക്കാത്ത
ഒരു പകലില്‍ എനിക്ക് ബോധോദയമുണ്ടായി. അന്ന് രാത്രി വട്ടമിട്ടു പറന്ന സങ്കടത്തെ
ഞാന്‍ കൂട്ടിലടച്ച് കുടിക്കാതെയിരുന്ന്‍ വീക്ഷിച്ചു.മദ്യം സങ്കടത്തെ പൊട്ടിക്കരച്ചിലും പുഞ്ചിരിയെ
പൊട്ടിച്ചിരിയുമാക്കി ഒരു മിഥ്യാബോധത്തെ സൃഷ്ടിക്കുന്നു എന്ന് ആയിടക്കാണ്‌ എനിക്ക്
മനസ്സിലായത് .അതുകൊണ്ട് അയാഥാര്ഥ്യത്തിന്റെ  (അങ്ങനെ ഒരു വാക്കുണ്ടോ എന്നറിയില്ല
,ഗുരുക്കന്മാര്‍ ക്ഷമിക്കട്ടെ ).രണ്ടാം നിലയില്‍ ഇരുന്ന്  ഈ നോവല്‍ എഴുതേണ്ട
എന്ന് ഞാന്‍ തീരുമാനിച്ചു
.യാഥാര്ത്യത്തിന്‍റെ ഒന്നാം  നിലയില്‍ ഞാന്‍ സംതൃപ്തനാണ് ,ഇവിടെ കാറ്റുണ്ട് വെളിച്ചമുണ്ട് മേല്‍ക്കൂരയുണ്ട്.

    കയ്യെഴുത്ത്പ്രതിയും കയ്യിലെടുത്ത് ഞാന്‍ നടന്നു.കാല്‍നടയാണ് സുഖം,കാറ്റ് കൊള്ളാം
,പാട്ടുപാടാം ,പുറകോട്ട് പോകുന്ന കാഴ്ച്ചകള്‍ക്ക് വേഗത അല്‍പ്പം കുറവാണെന്ന് മാത്രം .
വേഗതക്കുറവ് എന്നെ ഇപ്പോള്‍ അലട്ടുന്നതേ ഇല്ല. ഞാന്‍ ഇപ്പോള്‍ പോകുന്നത് എന്‍റെ
കാമുകിയുടെ അടുത്തേക്കാണ്.ഞാന്‍ ഒരു വ്യഭിചാരി ആണെങ്കിലും  എന്‍റെ കാമുകി
അങ്ങനെ ആകരുത് എന്നാണ് എന്‍റെ അഭിപ്രായം ,എനിക്കെന്തുമാകാം ,അവള്‍ക്കത് പാടില്ല .
അവളിപ്പോള്‍ കടല്‍ക്കരയില്‍ ഇരുന്ന് മണലില്‍ കാല്‍വിരല്‍ കൊണ്ട് കുഴികള്‍ നിര്‍മ്മിച്
അതില്‍ കിനിയുന്ന വെള്ളം നോക്കി ഇരിയുകയാവും .അതുമല്ലെങ്കില്‍ എല്ലാവരേയും പോലെ
 തിരകള്‍ എണ്ണുകയാവും . അതാ...ഞാന്‍ പറഞ്ഞില്ലേ .... അവള്‍ തിരയെണ്ണുകയാണ്. അവളുടെ മുഖത്തെ കറുത്ത ഫ്രെയ്മുള്ള കണ്ണട “മങ്ങിയ കാഴ്ച്ചകള്‍ കണ്ടു മടുത്ത “എഴുതുകാരിക്കണ്ണടയല്ല .അത്
1.75 ന്‍റെ പവറുള്ള  കോണ്‍കേവ് ലെന്‍സ്‌ പതിപ്പിച്ച കണ്ണടയാണ്‌.അവളുടെ മൂക്കിന്റെ
ഇടതു ഭാഗത്തെ മൂക്കുത്തി ബൂട്ടീക്കിലെ സ്റ്റട് ഗണ്ണില്‍ തീര്‍ത്തതല്ല ,ഒന്‍പതാം ക്ലാസില്‍
പഠിക്കുമ്പോ അവളുടെ അമ്മ തട്ടാനെക്കൊണ്ട് ചെമ്പ്കമ്പികൊണ്ട്  കുത്തിച്ചതാണ് .
അവളുടെ തലമുടി ഷാംപൂ ചെയ്ത് വരണ്ടതല്ല .എന്നെ കാത്ത് ഈ കടല്‍ക്കരയില്‍ ഇരുന്ന്
ഉപ്പു കാറ്റേറ്റ് വരണ്ടതാണ് .അവള്‍ കാമുകിയാണ് ഞാന്‍ വ്യഭിചാരിയും .

“പതിനാറു കഴിഞ്ഞോ? “ തിരയെണ്ണുന്ന  അവളെ നോക്കി ഞാന്‍ ചോദിച്ചു.
“പതിനാറോ... ഇരുപത്തൊന്നായി.... മൂന്നെണ്ണം ദേ ഇവിടെ വരെ വന്നു .”
അവള്‍ കാല്‍വിരല്‍ തൊട്ടുകാണിച്ചു .
അവളുടെ കാല്‍വിരലിലെ മിഞ്ചിയിൽ അടിഞ്ഞുകൂടിയ  കറുപ്പാണ് എനിക്കേറ്റവും ഇഷ്ടം.
“പെണ്‍കുട്ടികള്‍ പതിനാറുവരെ എണ്ണിയാല്‍ മതി  എന്നാപുതിയ നിയമം ,അത് കഴിഞ്ഞാ
വീട്ടിപ്പോയി ഇരിക്കണം .
ചോറും കറീം വെക്കണം
പിള്ളേരെ പെറ്റ്കൂട്ടണം “
അവള്‍ ചിരിച്ചു ,കടലും ചിരിച്ചു .
അവളുടെ കാലുകളുടെ വശത്ത് കാലു ചേര്‍ത്ത് വച്ച് ഞാന്‍ ഇരുന്ന് ,അവള്‍ ചിരിച്ചു
കഥയില്ലാത്ത ,കവിതയില്ലാത്ത ചിരി ,വെറുമൊരു ചിരി .
“എഴുതിത്തീര്‍ന്നോ?” അവള്‍ കയെഴുത്ത്പ്രതി മറിച്ച്നോക്കി ചോദിച്ചു.
“തീര്‍ന്നു !ഇനി നിന്‍റെ ജോലിയാണ്”
ഞാന്‍ പറഞ്ഞു.
“എവിടെ വരെ എഴുതി ...?ആ എവിടെ നിന്‍റെ വയസ്സന്‍ പേന ?”
ഞാന്‍ എന്‍റെ പച്ച ഹീറോ പെന്‍ അവള്‍ക്ക് നീട്ടി.
“അടുത്ത 12 മണിക്കൂറിനുള്ളില്‍ സംഭവിക്കാന്‍ പോകുന്നതടക്കം എഴുതിയിട്ടുണ്ട് “
“അയ്യോ അവസാനം എന്നെ പോലീസ് പിടിക്ക്യോ..?കൊലപാതകമാണേ....“
“ഏയ് എന്തിന്? ഇതും ഈ നോവലിന്റെ ഭാഗമാണെന്ന് പറയണം ...വേണേല്‍
മാര്‍കേസിന്റെ  Jermiahയുടെ ഒരു ക്വോട്ടും കൂടി ചേര്‍ത്തോ...ചോദിക്കുമ്പോ
പറഞ്ഞാമതി Jermiahയുടെ കാമുകിയെ പോലീസ് പിടിച്ചില്ലല്ലോ എന്ന് “
“അവന്‍റെ ക്വോട്ട് .... നിനക്ക് വല്ലപ്പോഴും മനസിലാകുന്ന ഭാഷ സംസാരിച്ചുകൂടെ എഴുത്തുകാരാ
അല്ലാ.....പിന്നെ“
അവള്‍ പിണങ്ങി .
“ശെരി എന്നാ പറയ്‌ നിനക്കെന്നെ എത്ര ഇഷ്ടമാണ് ....?”
ഞാന്‍ ചോദിച്ചു.
അവള്‍ മൂളിക്കൊണ്ട് ഒരല്‍പം ആലോചിച്ചു....
“മ്... പൈങ്കിളി വേണോ... ന്യൂ ജെനറെഷന്‍ വേണോ..?”
“നീയൊരു ന്യൂ ജെനെരെഷന്‍ കാച്ച്...”
ഞാന്‍ പറഞ്ഞു.
“ന്യൂ ജെനെരെഷനില്‍ ഡയലോഗില്ല ലിപ്പ് ലോക്കേ ഉള്ളു.”
അവള്‍ പൊട്ടിച്ചിരിച്ചു.കടലും ചിരിച്ചു..
“ലിപ്പ് ലോക്ക് നിയമവിരുദ്ധമല്ലേ..ഒരു മറയൊക്കെ വേണ്ടേ...ഒളിഞ്ഞിരുന്നാണേല്‍ ഓക്കെ...
അല്ലെങ്കില്‍ കണ്ണടച്ച് “
ഞാന്‍ എളിമ കാണിച്ചു.
“അതിനു നമ്മള്‍ ഒളിഞ്ഞിരിക്യല്ലേ....മുന്നില്‍ കാറ്റും കടലും മുകളില്‍ ആകാശം താഴെ ഭൂമി..
പുറകില്‍ കുറേ ഒളിഞ്ഞുനോട്ടക്കാരും.അവരെ മൈന്‍ഡ് ചെയ്യണ്ട...”
“നീയാണ് യഥാര്‍ത്ഥ കാമുകി... ഞാന്‍ അവളുടെ തോളില്‍ തട്ടി “
“അല്ലാ...! 12 മണിക്കൂര്‍ കഴിഞ്ഞാല്‍ ഞാന്‍ പിന്നെങ്ങനെ നിന്നെ കാണും ..??”
അവള്‍ സംശയിച്ചു.
ന്യായമായ സംശയം .
ഞാന്‍ വായുവില്‍ ഒരു ചതുരം വരച്ചു .
“ഇതൊരു വാതിലാണെന്ന് സങ്കല്‍പ്പിക്കുക .അവള്‍ തലയാട്ടി .
ഉമ്മ തരാന്‍ തോന്നുമ്പോ just knock!!ഞാന്‍ അപ്പുറത്ത് കാണും ”
അവള്‍ വീണ്ടും ചിരിച്ചു .
“നിന്‍റെ ചിരി പരമ ബോറാണ് ...സത്യം... വാ പോകാം “ അവള്‍ വീണ്ടും ചിരിച്ചു
ഞങ്ങള്‍ നടന്നു .ഞങ്ങള്‍ നടക്കുന്നത് ഒരു രഹസ്യ സങ്കേതത്തിലേക്കാണ്.അവിടെ ഒരു സംഭവം നടക്കാന്‍ പോകുന്നു .ഒരു പരീക്ഷണം .റിസള്‍ട്ട്‌ മുന്‍കൂട്ടി അറിയാവുന്ന പരീക്ഷണം .
നനഞ്ഞ മണ്ണില്‍ അമര്‍ത്തിച്ചവിട്ടി ഞങ്ങള്‍ നടന്നു .കുതിച്ചു വരുന്ന തിര ആ കാല്‍പ്പാടുകള്‍
മായ്ച്ചു കളയും അത് തീര്‍ച്ചയാണ്,എങ്കിലും ഞങ്ങള്‍ കാലുകള്‍ അമര്‍ത്തിച്ചവിട്ടി നടന്നു.

ഒടുവില്‍ ഞങ്ങള്‍ അവിടെ എത്തിചേര്‍ന്നിരിക്കുകയാണ്.അല്ലാ ഞാനിപ്പോഴും എഴുതി മുഴുമിപ്പിച്ച
എന്‍റെ നോവലിനെക്കുറിച്ച് പറഞ്ഞില്ല .അങ്ങനെ പറയത്തക്കതായി ഒന്നുമില്ല .കേടുവരാത്ത
ഒരു ഫോട്ടോസ്റ്റാറ്റ് മെഷീനിന്റെ കൃത്യതയോടെ ഞാന്‍ തന്നെ പകര്‍ത്തിയ എന്‍റെ തന്നെ
നീലച്ചിത്രം.അതെഴുതി മുഴുമിപ്പിച്ച നിമിഷമാണ് ഞാന്‍  അഭൂതപൂര്‍ണമായ സംതൃപ്തി
 എന്തെന്ന് അറിഞ്ഞത്.ഈ മുറി ശൂന്യമാണ് ദാ കണ്ടില്ലേ ഒഴിഞ്ഞ ചുവരുകള്‍ കോണുകള്‍
പേരുദോഷം പോലെ ഒരു കസേര മാത്രം.
അപ്പൊ ഞങ്ങള്‍ കാര്യപരിപാടിയിലേക്ക് കടക്കട്ടെ.നിങ്ങള്‍ക്ക് വേണമെങ്കില്‍ കണ്ണുപൊത്താം..
കണ്ണടച്ചിരുട്ടാക്കാം.. അതുമല്ലെങ്കില്‍ ഒളിഞ്ഞു നോക്കാം കാരണം അവള്‍ പറഞ്ഞത് ഒളിഞ്ഞുനോട്ടക്കാരെ മൈന്‍ഡ് ചെയ്യണ്ടാ എന്നാണ് .
ദാ അവള്‍ ചിരിക്കുകയാണ്..ഇത്തവണ കൂടെച്ചിരിക്കാന്‍ കടലില്ല .
ഞാന്‍ കസേരയില്‍ ഇരുന്നു.അവള്‍ നിലത്തിരുന്ന് ബാഗില്‍ നിന്ന് നാല് തുണ്ട് കയറുകള്‍
എടുത്തു.
“നീ എന്നെ ബലാത്സംഗം ചെയ്യാന്‍ പോകുകയാണോ...?”
“അതേ... അവള്‍ കയറുകളുടെ ബലം പരീക്ഷിച്ചു കൊണ്ട് പറഞ്ഞു.
“ഞാന്‍ നിനക്ക് വഴങ്ങി തരാമല്ലോ... ഈ കെട്ടിയിട്ടുള്ള....പീഡനം വേണോ ..?”
എന്‍റെ മുഖത്ത് ഭയം..
“വേണം....പിടിച്ചടക്കുന്നതിന്റെ സുഖം ഒന്നറിയണ്ടേ....”
അവള്‍ വശ്യമായി പുഞ്ചിരിച്ചു.
അടുത്ത് വന്ന്‍ എന്‍റെ വലതുകാല്‍ കസേരയോട് ചേര്‍ത്ത് കെട്ടി.
“ഞാന്‍ ഇന്നലെ രാത്രി  ഒരു ഫ്രെഞ്ച് പടം കണ്ടാരുന്നു..അതുപോലെ വല്ലതുമാണോ..?? പക്ഷെ അതില്‍ നായികയെ ആയിരുന്നു കസേരയില്‍ കെട്ടിയിടുന്നത്”
അവള്‍ എന്‍റെ ഇടതു കാലിലേക്ക് തിരിഞ്ഞു.
“ആഹ്... ഇതതല്ല ... ഇതിന്ന് രാവിലെ ഞാന്‍ കണ്ട മലയാളം പടതിലുള്ളതാ.”
അവള്‍ എന്നെ നോക്കി മേല്‍ച്ചുണ്ട് കടിച്ചു പുഞ്ചിരിച്ചു .
“അവിടെ കേട്ടുമ്പോ സൂക്ഷിക്കണം.പഴയൊരു മുറിവുണ്ട്.എന്‍റെ ഐഡന്റിഫികേഷന്‍
മാര്‍ക്ക്...”
“ഓഹ്... പിന്നെ ഐഡന്റിടി ഇല്ലാത്തവനല്ലേ ഐഡന്റിടിഫികേഷന്‍ മാര്‍ക്ക് “   
അവള്‍ ചിരിച്ചു... അവള്‍ സദാ ചിരിക്കുന്നു..ചിരിക്കാന്‍ വേണ്ടിയാണ് അവള്‍ ജനിച്ചത്‌ തന്നെ
എന്ന് തോന്നുന്നു.
“ഹാ.. അതും ശരിയാ...”ഞാന്‍ നിര്‍വികാരനായി മൊഴിഞ്ഞു.
അവള്‍ എന്‍റെ കൈകളും ചേര്‍ത്ത് കെട്ടി .
വലതു കൈ ചലിപ്പിക്കാവുന്ന രീതിയില്‍ എന്തിനാണോ എന്തോ..
“കെട്ടിയിടണo എന്ന് നിര്‍ബന്ധമാണോ...??”
ഞാന്‍ ചോദിച്ചു...
“വേണം...അല്ലെങ്കി നീ ഓടിപ്പോകും “
“മതി നിന്‍റെ നാടകം കളി “
ഞാന്‍ നോക്കി നില്‍ക്കെ അവള്‍ ബാഗില്‍ നിന്നും നിറമില്ലാത്ത മദ്യക്കുപ്പി പുറത്തെടുത്തു
“വോഡ്കയാണോ ?” ഞാന്‍ ചോദിച്ചു
“അതേ... സാഹിത്യകാരാ... നിനക്ക് വേണ്ടി ഞാന്‍ ബീവറേജ് ന്‍റെ വരാന്തയില്‍ ക്യൂ നിന്ന്‍
വാങ്ങിയതാ...”
“നീയാണ് യഥാര്‍ത്ഥ കാമുകി “
എന്‍റെ മുഖത്ത് ആനന്ദം അലതല്ലി.
“ഹൊ...ഇതൊന്ന്‍ മാറ്റി പറയുവോ..?”
അവള്‍ ആ തിര തല്ലിപ്പോഴിച്ചു.
“ശരി... എന്നാ നീ ശൂര്‍പ്പണഖയുടെ റീബര്‍ത്ത് ആണോ ..? അതോ സീതയുടെ
ഇന്‍കാര്‍നേഷനോ...??”
“അല്ലാ... രണ്ടും കൂടിയത്....” അവള്‍ ചിരിച്ചുകൊണ്ട് കുപ്പി പൊട്ടിച് മദ്യം ഗ്ലാസ്സിലേക്
പകര്‍ന്നു .
“ഇതൊക്കെ നീ എങ്ങനെ പഠിച്ചു ?”
”‘അച്ഛന്റെ ബോട്ടിലില്‍ കുറെ പ്രാക്ടീസ് ചെയ്തതാ “
“ഗുഡ്...അപ്പൊ നീ രണ്ടും കൂടിയത് തന്നെ... എന്‍റെ സംശയം തീര്‍ന്നു“
“അല്ലാ.. ഇനി ഒരു കറുത്ത തുണി വേണ്ടേ..? അങ്ങനല്ലേ ?”
ഞാന്‍ ചോദിച്ചു...
“അതേ ഉണ്ട് “
അവള്‍ കറുത്ത തൂവാലയുമായി എന്‍റെ മുന്നില്‍ വന്നു നിന്നു.
കണ്ണിനു നേരെ മുഖം അടുപ്പിച്ചു .
‘എന്‍റെ കണ്ണില്‍ തന്നെ നോക്ക്... പ്രൈമറി സ്കൂളില്‍ ടീച്ചറെപ്പോലെ അവള്‍ കണ്ണുതുറുപ്പിച്ചു.
ഞാന്‍ അവളുടെ കണ്ണുകളില്‍ നോക്കി .
കണ്ണടക്കപ്പുറം  ഇന്നലെ കണ്ട സ്വപ്നത്തിലെ കടലിന്റെ ശാന്തതയാണ്  അവളുടെ
കണ്ണുകളില്‍.തിരയിളക്കം പോലുമില്ലാത്ത ശാന്തത.
“മതി...” അവള്‍ എന്‍റെ കണ്ണുകള്‍ മൂടിക്കെട്ടി .
ഞാന്‍ അന്ധനായിതീര്‍ന്നിരിക്കുകയാണ്.ഇത് വരെ സംഭവിച്ചത് ഞാന്‍ തീരുമാനിച്ചതുപോലെ .
അതുകൊണ്ട് ഇനിയുള്ളതും അങ്ങനെയായിരിക്കും.
അവള്‍ മദ്യം നിറച്ച ഗ്ലാസ് എന്‍റെ കയ്യില്‍ വെച്ച് തരും .കെമിസ്ട്രി ലാബില്‍ നിന്നും ചൂണ്ടിയ
സയനൈഡ് ബോട്ടിലില്‍ നിന്നും രണ്ടു തുള്ളി ഗ്ലാസില്‍ ഉറ്റിക്കും.അയഥാര്‍ത്ഥത്തിന്റെ കോണിപ്പടി
കയറാനുള്ള ഊര്‍ജം മദ്യഗ്ലാസില്‍ നിറച്ച് തന്ന് എന്നെ മരണത്തിന് ഒററ്കൊടുത്ത്,അവള്‍ തിരിഞ്ഞു നോക്കാതെ നടന്നകലും.അവള്‍ക്ക് ഞാന്‍ തന്നെ ആയിരുന്നു കഴിഞ്ഞ വര്‍ഷo ഒറ്റുകാശ് എണ്ണിക്കൊടുത്തത്.
ഈ നോവല്‍ എഴുതിത്തുടങ്ങിയ അന്ന് മുതലെന്നും  അവള്‍ കടല്‍ക്കരയില്‍ ഇരിക്കാറുണ്ടായിരുന്നു .
അവള്‍ കാമുകിയാണ് ഞാന്‍ വ്യഭിചാരിയും .
ഇതെന്റെ നോവലിന്റെ അവസാന അധ്യായമാണ് ,ഈ  പരീക്ഷണമാണിതിന്റെ അവസാനം .ഈ നാല് ചുവരുകള്‍ക്കുള്ളില്‍ ഞാന്‍ സംതൃപ്തനാണ്.കൂട്ടിനോ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ലീഷേ
ഫാക്ടര്സ് ആയ ഏകാന്ധതയെയും നിശബ്ദതയേയും വരിഞ്ഞുകെട്ടി കൊണ്ടുവന്നിട്ടുണ്ട്.
അവരെ കെട്ടഴിച്ച് വിടാം ,അവര്‍ക്ക് രക്ഷപ്പെടാന്‍ പഴുതുകളില്ല.അവള്‍ വാതിലും ജനലും അടച്ചിട്ടാണ് പോയത് .മൊബൈല്‍ സ്വിച്ച് ഓഫ് ആണ് .ഞാന്‍ നോക്കി നില്‍ക്കെ ഏകാന്തതയും
 നിശബ്ദതയും പ്രണയത്തിലായി .ലവ് അറ്റ്‌ ഫസ്റ്റ് സൈറ്റ്. അവര്‍ പരസ്പരം ചുംബിക്കുന്നു .
രതിയിലേര്‍പ്പെടുന്നു.അവരുടെ രതി കൂജനത്തിന് കാതോര്‍ത്ത് ഞാന്‍ മദ്യം വായിലേക്ക്
കമഴ്ത്തി.
നേരം 5:36 പക്ഷികള്‍ ചിലക്കാത്ത പ്രഭാതം .അവള്‍ പുസ്തകം മടക്കി വെച്ച് കമ്പ്യൂട്ടറിലേക്ക്
തിരിഞ്ഞു .
അവളുടെ വിരലുകള്‍ കീപാഡില്‍ അക്ഷരങ്ങള്‍ തപ്പി തടഞ്ഞു  .
അതേ...ഒരു സംതൃപ്തന്റെ ജനനം  




ആധാരം ജെര്മിയയുടെ മരണം. മാർക്കേസിന്റെ " കൊളെറക്കാലത്തെ പ്രണയം "